Jealousy or Envy A Dreadful Sin അസൂയ ഒരു മാരകപാപം

No Comments

 

 

(An unedited version of a Sunday Sermon delivered at Christian Brethren Assembly Picket Secunderabad after the Worship Service -30.07.2024)

ദൈവനാമത്തിനു മഹത്വം 

ഒരിക്കൽ കൂടി തിരുവചനമായി നിങ്ങളുടെ മുമ്പാകെ നിൽപ്പാൻ ദൈവം എന്നെ ബലപ്പെടുത്തിയതിനായി ദൈവത്തിനു സ്തോത്രം. അസൂയ എന്ന പദം അറിയാത്തവരും ഒപ്പം അതില്ലാത്തവരും വളരെ ചുരുക്കം!!!

അസൂയ അഥവാ ഇംഗ്ലീഷിൽ Jealousy or envy, എന്ന പദം കഴിഞ്ഞ കുറെനാളുകളുമായി  എന്നെ ചിന്തിപ്പിച്ചു കൊണ്ടിരുന്ന ഒരു പദമാണ്.

മറ്റുള്ളവരോട് അസൂയ തോന്നാത്ത ആരെങ്കിലും ഇവിടെ ഇരിപ്പുണ്ടോ എന്നുള്ളത് എനിക്ക് സംശയമാണ്!

ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ കടന്നു കൂടിയ, അല്ലെങ്കിൽ കടന്നു കൂടിക്കൊണ്ടിരിക്കുന്ന  ഒരു പ്രക്രിയയാണ്  അസൂയ എന്നതു തർക്കമറ്റ ഒരു കാര്യമാണ് എന്നാണ് ഞാൻ കരുതുന്നത് . 

ചിലപ്പോൾ അതിന്റെ അളവിൽ അൽപ്പം ഏറ്റക്കുറച്ചിലുകകൾ ഉണ്ടായേക്കാം, എങ്കിലും മിക്കവരും കടന്നു പോകുന്ന ഒരു മേഖല തന്നേ ഇതെന്നു ഞാൻ കരുതുകയാണ്.

അഥവാ, അങ്ങനെ ഒരിക്കലും തോന്നാത്ത ആരെങ്കിലും ഇവിടെയിരുപ്പുണ്ടെങ്കിൽ, അവരെ ഓർത്തു ഞാൻ ദൈവത്തെ സ്തുതിക്കുന്നു.  ദൈവം അങ്ങനെയുള്ള പ്രീയപ്പെട്ടവരെ അധികം, അധികമായി  സഹായിക്കട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു !

 ഈ പദത്തോടുള്ള ബന്ധത്തിൽ ഒരു ചെറിയ  search നടത്തിയതിൽ നിന്നും  എനിക്ക് കിട്ടിയ വിവരങ്ങൾ തികച്ചും ആശങ്ക (worry , suspicion, fear) ഉളവാക്കുന്നവ തന്നെയായിരുന്നു.

ആറാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ ജീവിച്ചിരുന്ന പോപ്പ്   ഗ്രിഗറി എന്ന ആൾ മാരകമായ  ഏഴ് പാപങ്ങളെക്കുറിച്ച് (7 Deadly Sins)   എഴുതിയ തന്റെ കുറിപ്പിൽ, അസൂയയും ആ ലിസ്റ്റിൽ  ഉൾപ്പെടുത്തിയിരുന്നു. 

[bctt tweet=" അസൂയ ഒരു മാരകപാപം Jealousy A Deadly Sin!  Let's be away from it. A Sermon by the blog author." username="pvariel"]

ചുരുക്കത്തിൽ നമ്മിലുളവാകുന്ന  പലവിധ പാപപ്രവർത്തികളുടെയും അടിസ്ഥാന കാരണം അസൂയ ആണെന്ന്  മനസ്സിലാക്കാൻ കഴിയും.

എന്നാൽ കഴിയാത്ത ഒരു കാര്യം മറ്റൊരു സഹോദരൻ അല്ലെങ്കിൽ സഹോദരി ചെയ്യുന്നത് കാണുമ്പോൾ നാം അസൂയാലുക്കൾ ആകാറുണ്ടോ?

TO LISTEN TO THE SERMON WITH ENGLISH TRANSLATION PLEASE CLICK ON THE BELOW LINK:

 
മറ്റൊരുവിധത്തിൽ പറഞ്ഞാൽ, എനിക്കുള്ള talent മറ്റൊരാൾക്കുണ്ട് അതയാൾ എന്നെക്കാൾ കുറേക്കൂടി ഭംഗിയായി ചെയ്യുന്നു എന്നിരിക്കട്ടെ അപ്പോൾ നിങ്ങളുടെ ഉള്ളിൽ ഒരു നേരിയ അസൂയ അയാളോട് തോന്നാറുണ്ടോ? ഇത്തരം സന്ദർഭങ്ങൾ പലവിധ കാര്യങ്ങളോടുള്ള ബന്ധത്തിൽ നാം നേരിട്ടിട്ടില്ലേ?

അസൂയ നമ്മിൽ ഉണ്ടാകുമ്പോൾ, അത് വരുത്തി വയ്ക്കുന്ന വിന എത്ര വലിയതു എന്ന്  നാം പലപ്പോഴും ചിന്തിക്കാറില്ല!

 മനുഷ്യർ തമ്മിലുള്ള പരസ്പര സ്നേഹത്തിനും സമാധാനത്തിനും അത് വിഘ്നം വരുത്തുന്നു എന്നുള്ളതാണ് സത്യം.

 പല രീതിയിൽ പല രൂപത്തിൽ അസൂയ നമ്മിൽ കടന്നു കൂടുന്നു.

മറ്റൊരാളുടെ നല്ല പദവി, ഉയർച്ച, ഇവകാണുമ്പോൾ അതില്ലാത്ത  ആളിന് അയാളോട് അസൂയ ഉണ്ടാകുന്നു ഇത് സ്വഭാഭാവികമായും സംഭവിക്കുന്ന ഒരു കാര്യമാണെന്ന് വിചാരിച്ചാൽ ഒരുപക്ഷെ അതിൽ തെറ്റില്ലായിരിക്കാം എന്നാണ് കരുതുന്നതെങ്കിൽ  നിങ്ങൾക്കു തെറ്റി.

അതു സ്വഭാഭാവികമായി സംഭവിക്കുന്ന ഒന്നെങ്കിലും  അതിൽ  പതിയിരിക്കുന്ന അപകടം വളരെ വലിയതാണ്, എന്നുള്ള സത്യം നാം പലപ്പോഴും ഓർക്കാറില്ല എന്നതാണ്  സത്യം.

അന്യന്റെ  ഭാഗ്യം എന്റെ  ദൗർഭാഗ്യം എന്ന് ചിന്തിക്കുന്നതിലൂടെയാണ് പലപ്പോഴും അസൂയ നമ്മിൽ  ഉടലെടുക്കുന്നത്

ഈ അസൂയ തന്റെ മനസ്സിൽ കിടക്കുകയും സാവകാശം അത് തന്നിൽ ആളിക്കത്തുകയും ചെയ്യുന്നതുമൂലം ഒരു പ്രത്യേക നിമിഷത്തിൽ, അത് അതിക്രൂരമായിതന്നെ  പ്രകടിപ്പിക്കുന്നതിന് തയ്യാറാകും എന്നുള്ളതും ഒരു സത്യമാണ്.

 ചുരുക്കത്തിൽ പോപ്പ് ഗ്രിഗറി എന്നയാൾ രേഖപ്പെടുത്തിയതുപോലെ  അസൂയ എന്നത് മാരകമായ ഒരു പാപം തന്നേ എന്നതിൽ  രണ്ടു പക്ഷമുണ്ടാകില്ല.

 തിരുവചനത്തിൽ  ഇതോടുള്ള ബന്ധത്തിൽ നിരവധി ആളുകളുടെ അനുഭവങ്ങൾ നമുക്ക് രേഖപ്പെടുത്തിക്കിട്ടിയിട്ടുണ്ട്.

അതിൽ ആദ്യം നാം കാണുന്നത് കയിൻറെയും ഹാബലിന്റെയും ജീവിതത്തിലാണ്. ഇന്ന് കായിന്റെയും ഹാബേലിന്റെയും ജീവിതത്തിൽ നിന്നും ചില കാര്യങ്ങൾ ചിന്തിക്കാം എന്നാണാഗ്രഹിക്കുന്നതു 

അതിനു മുമ്പ്, തിരുവചനത്തിൽ അസൂയോടുള്ള ബന്ധത്തിൽ സൂചിപ്പിച്ചിരിക്കുന്ന ഒന്ന് രണ്ടു കാര്യങ്ങൾ കൂടി പറയട്ടെ. കായിന് ശേഷം നാം കാണുന്നത്, ഇസ്‌ഹാക്കിനോടുള്ള ബന്ധത്തിലാണ്. ഇസ്‌ഹാക്കിനു ധാരാളം മൃഗസമ്പത്തും ദാസീദാസന്മാരും ഉള്ളത് ഫെലിസ്ത്യർക്കു തന്നോട് അസൂയ ഉണ്ടാകുന്നതിനു കാരണമായി എന്ന് . ഉൽപ്പത്തി 26:14 നാം വായിക്കുന്നു.

മക്കളെ പ്രസവിക്കുവാൻ തനിക്കു കഴിയില്ല എന്ന് മനസ്സിലാക്കിയ റാഹേൽ സഹോദരിയായ ലേയയോട് അസൂയപ്പെട്ടു.  ഉൽപ്പത്തി 30:1 ആം വാക്യത്തിൽ നാമത് വായിക്കുന്നു.


സഹോദരന്മാരുടെ അസൂയ നിമിത്തം മിശ്രയെമിലേക്കു അടിമയായി പോകേണ്ടി വന്ന ഒരു ജോസഫിനെക്കുറിച്ച് നാം പിന്നീട് കാണുന്നു.


പിതാവായ യാക്കോബ്, ജോസഫിനെ മറ്റു പുത്രന്മാരേക്കാളധികം സ്നേഹിച്ചതിനാൽ മറ്റു സഹോദരങ്ങൾക്ക് ജോസഫിനോട് അസൂയ ഉണ്ടായി എന്ന്  നാം  Genesis 37:11 ൽ വായിക്കുന്നത്. 


ബാല്യം മുതൽ മോശയുടെ ശുശ്രൂഷകനായിരുന്ന യോശുവ മോശയോട് അസൂയപ്പെട്ടുയെന്നു സംഖ്യാപുസ്തകം 11:28 നാം വായിക്കുന്നു. 


പാളയത്തിൽ വെച്ച് ജനം മോശയോടും അഹരോനോനും അസൂയപ്പെട്ടു സംകീർത്തനം 106:16  ൽ  നാം വായിക്കുന്നു.
 


ഇങ്ങനെ നിരവധി വ്യക്തികളോടുള്ള ബന്ധത്തിൽ ഈ മാരക പാപത്തെപ്പറ്റി തിരുവചനം വ്യക്തമാക്കുന്നു.                                   


രാജ്യങ്ങളും ഗോത്രങ്ങളും പരസ്പരം  അസൂയപ്പെട്ടിരുന്നു  
എന്ന്  തിരുവചനത്തിലൂടെ നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നു.


അതിന്നും തുടരുന്നു!

ചുരുക്കത്തിൽ അതിപുരാതന കാലം മുതലേ മനുഷ്യവർഗ്ഗത്തിൽ കണ്ടുവരുന്ന ഒരു കാര്യം തന്നെ അസൂയ എന്ന പാപം. 


അസൂയോടുള്ള ബന്ധത്തിൽ, നിരവധി ഉദാഹരങ്ങൾ നമുക്ക്  തിരുവചനത്തിൽ നിന്നും ലഭിക്കുന്നു. ഇവയെല്ലാം ഒരു മുന്നറിയിപ്പായി പരിശുദ്ധാൽമാവിനാൽ നമുക്ക് എഴുതി നൽകിയിരിക്കുന്നതാണ്.   ഇവിടെ നാം കരുതിക്കൊള്ളേണ്ടതും, വളരെ ജാഗരൂകരായി (We must more alert here.)  ഇരിക്കേണ്ടതുമാണ് .


ലോകത്തിൽ സംഭവിച്ച ആദ്യ കൊലപാതകം അസൂയയിൽ നിന്നും  ഉണ്ടായതാണെന്ന് ന്യായമായും അനുമാനിക്കാം.  

കയ്യിന്റെ  ആരാധനയിൽ ദൈവം പ്രസാദിച്ചില്ല പകരം സഹോദരൻ ഹാബേലിൻറെ  ആരാധനയിൽദൈവം പ്രസാദിച്ചു അങ്ങനെ   അസൂയ ഉള്ളിൽ പെരുകി അത് കോപത്തിലേക്കു നയിച്ച്  കൊലപാതകം നടത്തുന്നതിനിടയായി എന്നാണ് നമുക്കു കായിന്റെ ജീവിതത്തിൽ നിന്നും  മനസ്സിലാക്കുവാൻ കഴിയുന്നത്.


കയിൻ ഹാബലിനെ കൊലചെയ്തത് തന്നിലുണ്ടായ അസൂയ മൂലം ആണന്നു ന്യായമായും ചിന്തിക്കാം.


അസൂയ എന്ന പദം അവിടെ നേരിട്ട് രേഖപ്പെടുത്തിയിട്ടില്ല, പകരം അവൻ ഏറ്റവും കോപമുണ്ടായി എന്നാണ് കാണുന്നത് 

അസൂയ മനസ്സിൽ വളർന്നത് മൂലമായിരിക്കണം താൻ  കോപിഷ്ടനായതും  തന്റെ സ്വന്തം  സഹോദരനെ കൊലപ്പെടുത്തിയതെന്നും നമുക്ക് ന്യായമായും ഊഹിക്കാം, കാരണം ന്യായമായും  അസൂയ ഉളവാക്കുന്ന ഒരു സംഭവം ആണല്ലോ അവിടെ നടന്നത്.


എന്താണീ കൊലക്കു പിന്നിലെ കാരണം?  തീർച്ചയായും അസൂയ തന്നെ എന്നു നാമെല്ലാം ഒറ്റ സ്വരത്തിൽ പറയും.


അതു സത്യം തന്നെ.   തീർച്ചയായും അത് തന്നെയാകാം.

കയിന് ഏറ്റവും കോപമുണ്ടായി അവൻറെ  മുഖം വാടി എന്നാണ് നാം അവിടെ വായിക്കുന്നത്.  തീർച്ചയായും തന്റെ ഉള്ളിൽ ജനിച്ച അസൂയ മൂലം തന്നെയായിരിക്കാം അവനു കോപം ഉണ്ടായത് 


എന്നാൽ, മറ്റൊരുവിധത്തിൽ  ചിന്തിച്ചാൽ, ഈ കൊലപാതകത്തിന്  പിന്നിൽ മതം അല്ലെങ്കിൽ ആരാധന ആയിരുന്നു എന്നു കാണുവാൻ കഴിയും.


 തീർച്ചയായും ഇതിന്റെ അടിസ്ഥാന കാരണം മതം തന്നെ എന്ന് പറയുവാൻ കഴിയും.


 കയിൻ,  ഹാബലിന്റെ ചരിത്രത്തിൽ നിന്നും   നമുക്കറിയാൻ കഴിയുന്നത്  ഇരുവരും ദൈവത്തിന് അർപ്പിച്ച,  ആരാധനയെപ്പറ്റി ചിന്തിക്കുമ്പോൾ, ഒരാളുടെ ആരാധന ദൈവം അംഗീകരിക്കയും  മറ്റൊരാളുടേത് തിരസ്കരിക്കുകയും ചെയ്യുന്നതായിട്ടാണ് നാം  അവിടെ വായിക്കുന്നത്.


 മതത്തിന്റെ അല്ലെങ്കിൽ ആരാധനയുടെ കാര്യത്തിൽ നടന്ന ആദ്യ കൊലപാതകം.


മതത്തിന്റെ പേരിൽ കൊലപാതകങ്ങൾ  ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും,  അത്  തുടർന്നു കൊണ്ടിരിക്കുന്നു.


 എവിടെനോക്കിയാലും  ഒരുതരം മത്സരവും പകയും ആണ് കാണുവാൻ കഴിയുന്നത്! പര്സപരസ്നേഹം നന്നേ കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാലം.


 വിശ്വാസഗോളത്തിലും  ഇത്തരത്തിലുള്ള  അസൂയ, പക പിണക്കം തുടങ്ങിയവ അവിടവിടെ  കാണുവാൻ കഴിയുന്നു എന്നുള്ളതും    ദുഖകരമായ ഒരു സത്യമത്രേ!


കഴിഞ്ഞ ആഴ്ചയിൽ നമ്മുടെ സഭ സംഘടിപ്പിച്ച പ്രത്യേക കൂടിവരവിൽ അതിഥിയായി കടന്നുവന്ന പ്രിയ സഹോദരൻ അതിന്റെ ചില വശങ്ങൾ ഉദാഹരണ സഹിതം ഉച്ചൈസ്തരം  പ്രഘോഷിക്കുകയുണ്ടായി, സഹോദരൻ പങ്കുവെച്ച ചിന്തകൾ നമ്മിൽ വലിയ മാറ്റം തന്നെ ഉണ്ടാക്കേണ്ടതുണ്ട്.  


തീർച്ചയായും അതുണ്ടാകും എന്നുതന്നെയാണ് എന്റെ വിശ്വാസം. കർത്താവതിനു നമ്മേ സഹായിക്കട്ടെ.  


വിശ്വാസ ജീവിതത്തിലേക്ക് പ്രവേശിച്ചതിന്റെ നീണ്ട വർഷത്തെ  ചരിത്രം പറയുവാൻ നമുക്കുണ്ട്! നാമതു പറയുന്നവരുമാണ്   പക്ഷേ ദുഃഖം എന്ന് പറയട്ടെ ഇപ്പോഴും നാം ആ ബാലപാഠങ്ങളിൽ തന്നെ പിടിച്ചുനിൽക്കുകയാണ് എന്നതല്ലേ ദുഃഖകരമായ വസ്തുത!


അസൂയയിൽ നിന്നും ഉടലെടുക്കുന്ന മറ്റൊരു നികൃഷ്ടകാര്യമത്രെ പരദൂഷണം പറഞ്ഞു നടക്കുക എന്നുള്ളത്, ആ സഹോദരനെക്കുറിച്ച്,   അല്ലെങ്കിൽ ഈ സഹോദരിയെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു നടക്കുന്ന ഒരു സ്വഭാവം.  


ഇതും തീർച്ചയായും അസൂയയിൽ നിന്നും ജനിക്കുന്ന ഒരു പ്രക്രിയയാണ് എന്നുള്ളതിന് യാതൊരു സംശയവുമില്ല  


പ്രിയപ്പെട്ടവരെ, നമുക്കൊരു മാറ്റം അനിർവാര്യമായിരിക്കുന്നു.  കർത്താവ് സഹായിക്കട്ടെ! 


വചനം കേൾക്കുന്നവരും, അതുപോലെ വചനം  പറയുന്നവരും ഒരുപോലെ സ്വജീവിതത്തിൽ അതു  പ്രാവർത്തികമാക്കുവാൻ കടപ്പെട്ടിരിക്കുന്നു.  

കർത്താവ് സഹായിക്കട്ടെ!  


നമ്മുടെ കൊച്ച് കേരളത്തിലേക്ക് ഒന്ന് നോക്കിയാൽ നമുക്കത്  വളരെ സ്പഷ്ടമായി കാണുവാൻ കഴിയും. ആരാധനയുടെ പേരിൽ രണ്ടു സഭാവിഭാഗക്കാർ കുറേക്കാലമായി നടത്തുന്ന വഴക്കും മത്സരവും ഇന്നും തുടരുകയാണ്, എത്ര ദുഃഖകരമായ ഒരു കാര്യമാണത് വിഷ്വൽ മീഡിയകളിലൂടെയും, പത്രമാധ്യമങ്ങളിൽകൂടെ നമുക്കതു  അറിയുവാൻ കഴിയുന്നു.


 ഇപ്പോൾ നാം കാണുന്ന നിരവധി കൊലപാതകങ്ങളുടെയും പിന്നിൽ മതം  ആണ് എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു.


 കഴിഞ്ഞദിവസം മതത്തിന്റെ പേരിൽ ഛത്തീസ്ഗഡിലെ ബസ്തർ ഡിസ്ട്രിക്ട്ടിലെ ജഗദൽപ്പൂർ എന്ന സ്ഥലത്ത്  ഒരു ക്രൈസ്തവ വനിതയെ അതി ദാരുണമായി കൊലപ്പെടുത്തിയ വിവരം നാം മാധ്യമങ്ങളിലൂടെ  അറിയുകയുണ്ടായല്ലോ.


 കൊലപാതകങ്ങൾ ആദ്യ നൂറ്റാണ്ടിൽ തന്നെ തുടങ്ങിയെങ്കിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എത്തിനിൽക്കുന്ന നമ്മുടെ രാജ്യത്തും മറ്റ് വിവിധ രാജ്യങ്ങളിലും അത്   ഇപ്പോഴും  തുടരുകയാണ്. 


അതിൽ ഒരു അധിക പങ്കും മതത്തിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങൾ ആണ് എന്ന് മനസ്സിലാക്കാൻ കഴിയും.


 നമ്മുടെ തന്നേ, രാജ്യത്ത്  നടന്ന ഗ്രഹാം സ്റ്റേയിൻസിന്റെയും മക്കളുടേയും ഉൾപ്പെടെയുള്ള  എത്രയെത്ര കൊലപാതകങ്ങൾ നമുക്കു മുമ്പിലുണ്ട്.


 ഇത്തരത്തിൽ കൊലപാകത്തിൽ പിടിക്കപ്പെടുന്നവർ പലപ്പോഴും രക്ഷപ്പെട്ടു പോകുന്നതായിട്ടാണ് കാണുവാൻ കഴിയുന്നത്.


 കയിനോടുള്ള  ബന്ധത്തിൽ എന്താണ് സംഭവിച്ചത് എന്ന് നമുക്കൊന്ന് പരിശോധിക്കാം.

 

 അവൻ ചെയ്ത കുറ്റത്തിന് തക്കതായ ഒരു ശിക്ഷ ലഭിച്ചോ?


 തിരുവചനത്തിലെ ആദ്യ പുസ്തകമായ ഉല്പത്തിയിൽ അതിനെ കുറിച്ച് എന്താണ് രേഖപ്പെടുത്തിയിരിക്കുന്നത് നമുക്ക് അത് ഒന്നുകൂടി പരിശോധിക്കാം.


ഉൽപ്പത്തി പുസ്തകം 4: 1-26  വരെയുള്ള വാക്യങ്ങളിൽ അതിന്റെ ഒരു വിവരണം  നൽകിയിട്ടുണ്ട്  സമയപരിധിയുള്ളതിനാൽ അതിന്റെ ആദ്യചില വാക്യങ്ങൾ മാത്രം വായിക്കാം  

ഉൽപത്തി(Genesis) 4 1-22 വരെയുള്ള   വാക്യങ്ങൾ വായിക്കാം.

1 അനന്തരം മനുഷ്യന്‍ തന്‍റെ ഭാര്യയായ ഹവ്വായെ പരിഗ്രഹിച്ചു; അവള്‍ ഗര്‍ഭം ധരിച്ചു കയീനെ പ്രസവിച്ചു: യഹോവയാൽ എനിക്ക് ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു.

1 And Adam knew Eve his wife; and she conceived, and bare Cain, and said, I have gotten a man from the LORD.

2 പിന്നെ അവള്‍ അവന്‍റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെൽ ആട്ടിടയനും കയീന്‍ കൃഷിക്കാരനും ആയിത്തീര്‍ന്നു.

2 And she again bare his brother Abel. And Abel was a keeper of sheep, but Cain was a tiller of the ground.

3 കുറെക്കാലം കഴിഞ്ഞിട്ടു കയീന്‍ നിലത്തെ അനുഭവത്തിൽനിന്നു യഹോവയ്ക്ക് ഒരു വഴിപാടു കൊണ്ടുവന്നു.

3 And in process of time it came to pass, that Cain brought of the fruit of the ground an offering unto the LORD.

4 ഹാബെലും ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്ന്, അവയുടെ മേദസ്സിൽനിന്നുതന്നെ, ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്‍റെ വഴിപാടിലും പ്രസാദിച്ചു.

4 And Abel, he also brought of the firstlings of his flock and of the fat thereof. And the LORD had respect unto Abel and to his offering:

5 കയീനിലും അവന്‍റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന് ഏറ്റവും കോപമുണ്ടായി, അവന്‍റെ മുഖം വാടി.

5 But unto Cain and to his offering he had not respect. And Cain was very wroth, and his countenance fell.

6 എന്നാറെ യഹോവ കയീനോട്: നീ കോപിക്കുന്നത് എന്തിന്? നിന്‍റെ മുഖം വാടുന്നതും എന്ത്?

6 And the LORD said unto Cain, Why art thou wroth? and why is thy countenance fallen?

7 നീ നന്മ ചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതിൽക്കൽ കിടക്കുന്നു; അതിന്‍റെ ആഗ്രഹം നിങ്കലേക്ക് ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു.

7 If thou doest well, shalt thou not be accepted? and if thou doest not well, sin lieth at the door. And unto thee shall be his desire, and thou shalt rule over him.

8 എന്നാറെ കയീന്‍ തന്‍റെ അനുജനായ ഹാബെലിനോട്: (നാം വയലിലേക്കു പോക എന്നു) പറഞ്ഞു. അവര്‍ വയലിൽ ഇരിക്കുമ്പോള്‍ കയീന്‍ തന്‍റെ അനുജനായ ഹാബെലിനോടു കയര്‍ത്ത് അവനെ കൊന്നു.

8 And Cain talked with Abel his brother: and it came to pass, when they were in the field, that Cain rose up against Abel his brother, and slew him.

9 പിന്നെ യഹോവ കയീനോട്: നിന്‍റെ അനുജനായ ഹാബെൽ എവിടെ എന്നു ചോദിച്ചതിന്: ഞാന്‍ അറിയുന്നില്ല; ഞാന്‍ എന്‍റെ അനുജന്‍റെ കാവൽക്കാരനോ എന്ന് അവന്‍ പറഞ്ഞു.

9 And the LORD said unto Cain, Where is Abel thy brother? And he said, I know not: Am I my brother's keeper?

10 അതിന് അവന്‍ അരുളിച്ചെയ്തത്: നീ എന്തു ചെയ്തു? നിന്‍റെ അനുജന്‍റെ രക്തത്തിന്‍റെ ശബ്ദം ഭൂമിയിൽനിന്ന് എന്നോടു നിലവിളിക്കുന്നു.

10 And he said, What hast thou done? the voice of thy brother's blood crieth unto me from the ground.

11 ഇപ്പോള്‍ നിന്‍റെ അനുജന്‍റെ രക്തം നിന്‍റെ കൈയിൽനിന്ന് ഏറ്റുകൊള്‍വാന്‍ വായ് തുറന്ന ദേശം നീ വിട്ടു ശാപഗ്രസ്തനായി പോകേണം.

11 And now art thou cursed from the earth, which hath opened her mouth to receive thy brother's blood from thy hand;

12 നീ കൃഷി ചെയ്യുമ്പോള്‍ നിലം ഇനിമേലാൽ തന്‍റെ വീര്യം നിനക്കു തരികയില്ല; നീ ഭൂമിയിൽ ഉഴന്നലയുന്നവന്‍ ആകും.

12 When thou tillest the ground, it shall not henceforth yield unto thee her strength; a fugitive and a vagabond shalt thou be in the earth.

13 കയീന്‍ യഹോവയോട്: എന്‍റെ കുറ്റം പൊറുപ്പാന്‍ കഴിയുന്നതിനെക്കാള്‍ വലിയതാകുന്നു.

13 And Cain said unto the LORD, My punishment is greater than I can bear.

14 ഇതാ, നീ ഇന്ന് എന്നെ ആട്ടിക്കളയുന്നു; ഞാന്‍ തിരുസന്നിധി വിട്ട് ഒളിച്ചു ഭൂമിയിൽ ഉഴന്നലയുന്നവന്‍ ആകും; ആരെങ്കിലും എന്നെ കണ്ടാൽ, എന്നെ കൊല്ലും എന്നു പറഞ്ഞു.

14 Behold, thou hast driven me out this day from the face of the earth; and from thy face shall I be hid; and I shall be a fugitive and a vagabond in the earth; and it shall come to pass, that every one that findeth me shall slay me.

15 യഹോവ അവനോട്: അതുകൊണ്ട് ആരെങ്കിലും കയീനെ കൊന്നാൽ അവന് ഏഴിരട്ടി പകരം കിട്ടും എന്ന് അരുളിച്ചെയ്തു; കയീനെ കാണുന്നവര്‍ ആരും കൊല്ലാതിരിക്കേണ്ടതിനു യഹോവ അവന് ഒരു അടയാളം വച്ചു.

15 And the LORD said unto him, Therefore whosoever slayeth Cain, vengeance shall be taken on him sevenfold. And the LORD set a mark upon Cain, lest any finding him should kill him.

16 അങ്ങനെ കയീന്‍ യഹോവയുടെ സന്നിധിയിൽനിന്നു പുറപ്പെട്ട് ഏദെനു കിഴക്കു നോദ്‍ദേശത്തു ചെന്നു പാര്‍ത്തു.

16 And Cain went out from the presence of the LORD, and dwelt in the land of Nod, on the east of Eden.

17 കയീന്‍ തന്‍റെ ഭാര്യയെ പരിഗ്രഹിച്ചു; അവള്‍ ഗര്‍ഭം ധരിച്ചു ഹാനോക്കിനെ പ്രസവിച്ചു. അവന്‍ ഒരു പട്ടണം പണിതു, ഹാനോക് എന്നു തന്‍റെ മകന്‍റെ പേരിട്ടു.

17 And Cain knew his wife; and she conceived, and bare Enoch: and he builded a city, and called the name of the city, after the name of his son, Enoch.

18 ഹാനോക്കിന് ഈരാദ് ജനിച്ചു; ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു; മെഹൂയയേൽ മെഥൂശയേലിനെ ജനിപ്പിച്ചു; മെഥൂശയേൽ ലാമെക്കിനെ ജനിപ്പിച്ചു.

18 And unto Enoch was born Irad: and Irad begat Mehujael: and Mehujael begat Methusael: and Methusael begat Lamech.

19 ലാമെക് രണ്ടു ഭാര്യമാരെ എടുത്തു; ഒരുത്തിക്ക് ആദാ എന്നും മറ്റവള്‍ക്കു സില്ലാ എന്നും പേര്‍.

19 And Lamech took unto him two wives: the name of the one was Adah, and the name of the other Zillah.

20 ആദാ യാബാലിനെ പ്രസവിച്ചു; അവന്‍ കൂടാരവാസികള്‍ക്കും പശുപാലകന്മാര്‍ക്കും പിതാവായിത്തീര്‍ന്നു.

20 And Adah bare Jabal: he was the father of such as dwell in tents, and of such as have cattle.

21 അവന്‍റെ സഹോദരനു യൂബാൽ എന്നു പേര്‍. ഇവന്‍ കിന്നരവും വേണുവും പ്രയോഗിക്കുന്ന എല്ലാവര്‍ക്കും പിതാവായിത്തീര്‍ന്നു.

21 And his brother's name was Jubal: he was the father of all such as handle the harp and organ.

22 സില്ലാ തൂബൽകയീനെ പ്രസവിച്ചു; അവന്‍ ചെമ്പുകൊണ്ടും ഇരുമ്പുകൊണ്ടുമുള്ള ആയുധങ്ങളെ തീര്‍ക്കുന്നവനായിത്തീര്‍ന്നു; തൂബൽകയീന്‍റെ പെങ്ങള്‍ നയമാ.

22 And Zillah, she also bare Tubalcain, an instructer of every artificer in brass and iron: and the sister of Tubalcain was Naamah.

പതിനാറാം വാക്യത്തിൽ നാം ഇപ്രകാരം വായിക്കുന്നു കായിൻ  ദൈവസന്നിധി വിട്ട് നോദ്  എന്ന ദേശത്ത് പോയി പാർത്തു എന്നാണ്  

നാം ഉദ്ദേശിച്ചതിൽനിന്നും തികച്ചും വ്യത്യസ്തമായ ഒരു ചരിത്രമാണ് നമുക്ക് ഇവിടെ വായിക്കുവാൻ കഴിഞ്ഞത് 

നോക്കുക ശപിക്കപ്പെട്ട ഒരു മനുഷ്യനായി തീരേണ്ട ആൾ  അനവധി ധന സമ്പത്തുകളുടെ ഉടമയായി മാറി.  മക്കളോടും കൊച്ചുമക്കളോടുമൊപ്പം വാഴുന്ന കാഴ്ചയാണ് നമുക്കിവിടെ കാണുവാൻ കഴിയുന്നത്

കയിൻ എന്ന പദത്തിനർത്ഥം നേടൽ,   നേടിയ സമ്പത്തുGain,  acquired wealth എന്നിങ്ങനെയാണ് 

തന്റെ പേരിൻറെ അർത്ഥത്തിനു തുല്യമായി അവൻ നിരവധി നേട്ടങ്ങൾ നേടി എന്ന് കാണുവാൻ കഴിയുന്നു. ചരിത്രത്തിൽ ആദ്യമായി ഒരു പട്ടണം പണിത മനുഷ്യൻ 17 ആം വാക്യത്തിൽ നാമത് വായിക്കുന്നു
 
 താനൊരു പട്ടണം പണിതുവെന്നും തന്റെ മകൻ ഈനൊക്കിന്റെ  പേര് അതിന് നൽകി എന്നും നാം ഇവിടെ വായിക്കുന്നു 

 
അതെത്രമാത്രം സൗകര്യങ്ങളുള്ള ഒരു പട്ടണം ആയിരുന്നു എന്ന് നമുക്കറിയില്ല തീർച്ചയായും വളരെ സൗകര്യങ്ങളുള്ള ഒരു സ്ഥലം തന്നെ ആയിരിക്കാം എന്ന് നമുക്ക് ന്യായമായും  ഊഹിക്കാം   


 തീർച്ചയായും തന്റെ ജീവിതത്തിൽ താൻ നേടിയ ഒരു വലിയ നേട്ടമായി തന്നെ ഇതിനെ കാണുവാൻ കഴിയും 


താൻ മാത്രമല്ല തന്റെ കുടുംബത്തിലെ മറ്റു പലരും അതുപോലെ നേട്ടം കൈവരിച്ചവരായി കാണുന്നു. അതിൽ ഒരാളാത്രേ ജാബെൽ.  താൻ കൂടാരങ്ങളിൽ വസിച്ചുകൊണ്ടു മൃഗ പരിപാലനം നടത്തിവന്നു. അക്കാലത്തു മൃഗസമ്പത്തു വളരെയുള്ളവരത്രേ  ധനവാന്മാർ.  20 ആം വാക്യത്തിൽ നാമത് വായിക്കുന്നു.


ഇന്ന് മൃഗസംരക്ഷണം എന്ന് പറയുന്നത് ഒരു ഗ്ലാമർ ഉള്ള പ്രൊഫഷനല്ല എന്നാൽ അക്കാലത്ത് അത് മാന്യതയേറിയ ഒരു ജോലിയായിരുന്നു. അക്കാലത്ത് ഒരാൾ എത്ര ധനവാൻ എന്ന് മനസ്സിലാക്കുന്നത് തനിക്കുള്ള മൃഗസമ്പത്തുക്കളുടെ  അടിസ്ഥാനത്തിലാണ്.

 
ധനവാനായ ജോബിന്റെ ചരിത്രം നമുക്കറിയാമല്ലോ  കിഴക്കൻ ദേശത്ത് പാർത്തിരുന്ന  ജോബിന്റെ ചരിത്രം അത് വ്യക്തമാക്കുന്നു.  ജോബിന്റെ പുസ്തകം ഒന്നാം അധ്യായം 3,4  വാക്യങ്ങളിൽ   നാമത്  വായിക്കുന്നു.

 
കായിന്റെ പരമ്പരയിൽ ഉള്ളവർ പല ഉപകരണങ്ങളുടെയും  ഉപജ്ഞാതാക്കളായി മാറിഎന്ന് കാണുന്നു.  യൂബാൽ എന്നയാൾ,  സംഗീതോപകരണങ്ങളുടെ ഉപജ്ഞാതാവായിതീർന്നു.   ഇവന്‍ കിന്നരവും വേണുവും പ്രയോഗിക്കുന്ന എല്ലാവര്‍ക്കും പിതാവായിത്തീര്‍ന്നു. 21  ആം വാക്യം  


22 ൽ തൂബൽകയീൻ  അവന്‍ ചെമ്പുകൊണ്ടും ഇരുമ്പുകൊണ്ടുമുള്ള ആയുധങ്ങളെ തീര്‍ക്കുന്നവരുടെ തലവനായി   ചുരുക്കത്തിൽ അക്കാലത്ത് കയിനും തന്റെ മക്കളും കുടുംബാംഗങ്ങളും  വിവിധ നിലകളിൽ നോക്കുമ്പോൾ ധനവാന്മാർ ആയിരുന്നു എന്ന് കാണുവാൻ കഴിയും. ചുരുക്കത്തിൽ, സംഗീതം, കല, പുതിയ കണ്ടുപിടുത്തങ്ങൾ  തുടങ്ങിയവയിൽ അവർ സമർഥർ ആയിരുന്നു.
  

സ്വന്തം സഹോദരനെ കൊലചെയ്ത, കയിനും   തന്റെ മക്കൾക്കും ഇത്ര ഉന്നതമായ പദവി എങ്ങനെ ലഭിച്ചു എന്നുള്ളത് തികച്ചും ആശ്ചര്യം ജനിപ്പിക്കുന്ന ഒന്നു തന്നെയാണ്.


കായിൻ തന്റെ കുറ്റം മറക്കുവാൻ ദൈവത്തോട് ഒരു മത്സരം  നടത്താൻ ശ്രമിച്ചെങ്കിലും അവിടെ അവൻ പരാജയപ്പെട്ടു തന്റെ കുറവ് മനസ്സിലാക്കി എന്ന് വേണം കരുതാൻ 13 ഉം 14 ഉം വാക്യങ്ങളിൽ നിന്നും നമുക്കെങ്ങനെ അനുമാനിക്കാം  


 അതിന് യഹോവ, നിന്റെ  അനുജനായ ഹബേൽ  എവിടെ എന്ന് ചോദിച്ചതിന്: ഞാൻ അറിയുന്നില്ല ഞാൻ എന്റെ അനുജന്റെ കാവൽക്കാരനോ എന്ന്  ദൈവത്തിന്റെ ചോദ്യത്തിനു  തർക്കുത്തരം നൽകിയ കയിൻ പിന്നീട് പറയുന്നത് ശ്രദ്ധിക്കുക

13: ആം വാക്യം :  കയീന്‍ യഹോവയോട്: എന്‍റെ കുറ്റം പൊറുപ്പാന്‍ കഴിയുന്നതിനെക്കാള്‍ വലിയതാകുന്നു. 

14 ഇതാ, നീ ഇന്ന് എന്നെ ആട്ടിക്കളയുന്നു; ഞാന്‍ തിരുസന്നിധി വിട്ട് ഒളിച്ചു ഭൂമിയിൽ ഉഴന്നലയുന്നവന്‍ ആകും; ആരെങ്കിലും എന്നെ കണ്ടാൽ, എന്നെ കൊല്ലും എന്നു പറഞ്ഞു. 

15 യഹോവ അവനോട്: അതുകൊണ്ട് ആരെങ്കിലും കയീനെ കൊന്നാൽ അവന് ഏഴിരട്ടി പകരം കിട്ടും എന്ന് അരുളിച്ചെയ്തു; കയീനെ കാണുന്നവര്‍ ആരും കൊല്ലാതിരിക്കേണ്ടതിനു യഹോവ അവന് ഒരു അടയാളം വച്ചു.


മനസ്സലിവുള്ള ദൈവം അവനെ അവിടെ വിടുവിക്കുന്നതായിട്ടാണ് നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നത്.   


ഒരുപക്ഷെ അവന്റെ ഹൃദയകാഠിന്യത്തിനു മാറ്റം വന്നതിനാലാകാം ദൈവം അവനോടു മനസ്സലിവ് കാണിച്ചതെന്ന് നമുക്ക് ന്യായമായും ചിന്തിക്കാം.


എന്നാൽ ഹാബേലിനെപ്പറ്റി ഒരു നിമിഷം ചിന്തിക്കുക!

വലിയ നേട്ടങ്ങളൊന്നും  കൈവരിക്കാൻ താൻ അധിക കാലം ജീവിച്ചില്ല, വളരെ ചെറുപ്പത്തിൽ തന്നെ മരണമടഞ്ഞു.  

ഒരു സ്വാഭാവിക മരണം ആയിരുന്നല്ലത്  സ്വന്ത സഹോദരന്റെ കൈകളാൽ താൻ കൊല്ലപ്പെട്ടു. 


തൻ്റെ ജീവിതത്തിൽ താൻ പറഞ്ഞ ഒരു കാര്യവും തിരുവചനത്തിൽ രേഖപ്പെടുത്തിക്കാണുന്നില്ല. 

എന്നാൽ തന്റെ മൂത്ത സഹോദരൻ ദൈവവുമായി, ഒരു തത്വജ്ഞാനിയെപ്പലെ  തർക്കുത്തരം പറയുന്നത് നമുക്ക് വായിക്കുവാൻ കഴിയും.   

Ch. 4: 6-15 മാനുഷിക ദൃഷ്ടിയിൽ ഹാബേൽ ഒരു പരാജയമായി കാണുമെങ്കിലും ദൈവിക ദൃഷ്ടിയിൽ ഇന്നും അറിയപ്പെടുന്ന ഒരു വ്യക്തിയായി താൻ മാറ്റപ്പെട്ടു. 

എബ്രായ ലേഖനത്തിലൂടെ ഹാബേൽ ഇന്നും വിശ്വാസ സമൂഹത്തോട് സംസാരിച്ചുകൊണ്ടിരിക്കുന്നു.   Read Hebrew 11: 4:
 
വിശ്വാസത്താൽ ഹാബേൽ കായിന്റേതിലും  ഉത്തമമായ വഴിപാട്  യെഹോവക്ക്ർപ്പിച്ചു എന്നാണ് നാമവിടെ വായിക്കുന്നത്. അങ്ങനെ ദൈവദൃഷ്ടിയിൽ ഹാബേൽ നീതിമാനായ എണ്ണപ്പെട്ടു.
ആ സത്യം ഇന്നും നമ്മോടു സംസാരിച്ചുകൊണ്ടിരുന്നു.

 

കൈയിന്റെ നേട്ടങ്ങൾ അല്ലെങ്കിൽ അവന്റെ വിജയകഥ ഒരിക്കലും ഹാബേലിന്റെ ജീവിതത്തോട് ചേർത്തുവെക്കാൻ, അല്ലെങ്കിൽ താരതമ്യപ്പെടുത്താൻ കഴിയില്ല.  

പുതിയ നിയമത്തിൽ മൂന്നു പ്രാവശ്യം മാത്രം കയിനെക്കുറിച്ച് രേഖപ്പെടുത്തികാണുന്നുള്ളൂ അതും തന്റെ ദോഷവശം പറയുന്നതിനുവേണ്ടി  .


മറിച്ചു  വിശ്വാസവീരന്മാരുടെ പട്ടികയിൽ പ്രഥമ സ്ഥാനം തന്നെ ഹാബേലിന് ലഭിച്ചു.
 
 
നേട്ടങ്ങൾ കൈവരിക്കുന്ന കാര്യത്തിൽ, കയിന്റ്  കാലത്തിൽ നിന്നും ലോകത്തിനു വലിയ മാറ്റം ഒന്നും വന്നിട്ടില്ല, അത്  അന്നെന്നെപോലെ ഇന്നും തുടരുന്നു.

 
ദൈവത്തെ കൂടാതെയുള്ള വിജയം ഇന്നും തുടരുന്നു, കയിനും മക്കളും നേടിയതുപോലെ , ഇന്നും അനേകർ ദൈവത്തെ കൂടാതെ തന്നെ  ഉന്നതങ്ങളിൽ എത്തുന്നു നേട്ടങ്ങൾ കൈവരിക്കുന്നു. 

എന്നാൽ അവരാരും പിന്നീട് അറിയപ്പെടാതെ പോകുന്നു, എന്നേക്കുമായി നശിച്ചുപോകും എന്നതാണ് വസ്തുത

ഒരു ന്യായവിധി വരുന്നു എന്ന് തിരുവചനം വളരെ വ്യക്തമായിപ്പറയുന്നു ഒരു കാര്യം വളരെ വ്യക്തമാണ് നമുക്കിങ്ങനെ ചിന്തിക്കാം, 

"ചില വർഷങ്ങൾ  കടന്നുപോകുമ്പോൾ  ഈ പറയുന്ന ഞാനോ എന്നെ  കേൾക്കുന്ന നിങ്ങളോ ഈ ഭൂമിയിൽ ഉണ്ടാകില്ല നാമെല്ലാം ഇന്നല്ലെങ്കിൽ നാളെ ഇവിടെ നിന്നും പോകേണ്ടവരാണ്.  
അതേ നമ്മുടെ ജഡശരീരം ഇവിടെ ഉപേക്ഷിച്ചു പോകേണ്ടവരാണ് നാം! 


ഇതൊരു കയ്പ്പേറിയ സത്യം തന്നെഎന്നതിൽ സംശയമില്ല എന്നാൽ, അതിനെ നാം ഉൾക്കൊണ്ടേ കഴിയൂ!


നാം ഇവിടെനിന്നും കടന്നു പോകുംമുമ്പേ ഹാബേലിനെപ്പോലെ ചില നല്ല ഓർമ്മകൾ അവശേഷിപ്പിച്ചു കടന്നു പോയാൽ അത്  വരും തലമുറക്കും,  ദൈവത്തിന്റെയും  ദൃഷ്ടിയിലും  എത്ര ശ്രെഷ്ഠമായിരിക്കും.


കയിനെപ്പോലെ മണ്മറഞ്ഞു പോകുന്ന ചില നേട്ടങ്ങളുടെ ഓർമ്മകളാണോ  നമുക്ക് അവശേഷിപ്പിക്കുവാൻ കഴിയുന്നത്?


അതോ, ഹാബേലിനെപ്പോലെ എന്നും ഓർമ്മിക്കപ്പെടുന്ന മധുരമാർന്ന,  പ്രത്യാശയുളവാക്കുന്ന ചില ഓർമ്മകളോ ?  


ഒരു നിമിഷം ചിന്തിക്കുക! 


നമ്മുടെ കാലശേഷം വരും തലമുറ ഇങ്ങനെ പറയട്ടെ:  "ഇവിടെ ഇങ്ങനെ ഒരാൾ ജീവിച്ചിരുന്നു അയാൾ മനുഷ്യർക്കും ദൈവത്തിനും കൊള്ളാകുന്നവനായി , അല്ലെങ്കിൽ, കൊള്ളാവുന്നവളായി ജീവിച്ചു.
വിശ്വാസത്തോടുംഅനുസരണയോടും നാം ചെയ്യുന്ന പ്രവർത്തികൾ എന്നേക്കും നിലനിൽക്കുക തന്നെ ചെയ്യും.


അതാണ് ഹാബേലിന്റെ ജീവിതത്തിൽ സംഭവിച്ചത് കയ്യിന്റെ ജീവിതത്തിൽ അത് മറിച്ചും സംഭവിച്ചു  അസൂയ എന്ന ഈ വാക്കിനോടുള്ള ബന്ധത്തിൽ ഒരു ബൈബിൾ ഡിഷ്ണറിയിൽ നിന്നും ലഭിച്ച ചില പരാമർശങ്ങളും,  വേദഭാഗങ്ങളും കൂടി പറയുവാൻ ആഗ്രഹിക്കുന്നു.   ഇതോടുള്ള ബന്ധത്തിലത് വളരെ പ്രയോജനകരമാകും എന്ന് ഞാൻ വിശ്വസിക്കുകയാണ്. 


"അസൂയ ബാധിച്ച ഒരു വ്യക്തിക്കു തൻ്റെ  ജീവിതത്തിൽ സുഖമോ സംതൃപ്തിയോ അനുഭവിക്കുവാൻ കഴിയുകയില്ല.  പരകാര്യം  ചിന്തിച്ച് അവരുടെ ഹൃദയം എപ്പോഴും എരിഞ്ഞു കൊണ്ടിരിക്കും. ഇതിൻറെ, മൂലപദമായ ഗ്രീക്ക്  അർത്ഥവും എരിയുക, തിളച്ചു മറിയുക എന്നത്ര.  അതിനാലാണ്  തിരുവചനത്തിൽ  പലയിടത്തും എരിവ് എന്ന് വിവർത്തനം ചെയ്തിരിക്കുന്നത്. മാനസിക സംഘർഷത്തിനും തൽഫലമായി ഉണ്ടാകുന്ന ശാരീരിക രോഗങ്ങൾക്കും അസൂയ കാരണമാണ്.  സദൃശ്യവാക്യം 14: 30  മുപ്പതാം വാക്യത്തിൽ ഇങ്ങനെ വായിക്കുന്നു!   "ശാന്ത മനസ്സ് ദേഹത്തിന് ജീവൻ അസൂയയോ അസ്ഥികൾക്ക് ദ്രവത്വം " 

30 A sound heart is the life of the flesh: but envy the rottenness of the bones.  അന്യോന്യം പോരിന് വിളിച്ചും  അന്യോന്യം അസൂയപ്പെട്ടു കൊണ്ടും  വൃഥാഭിമാനികൾ ആകരുത് ഗലാത്യ ലേഖനം അഞ്ചിന്റെ 26ൽ വായിക്കുന്നു.  

ഗാലത്യർ 5:26 Gal. 5:26  Let us not be desirous of vain glory, provoking one another, envying one another. ഈർഷ്യയും ശാഠ്യവുമുള്ളിടത്ത് കലക്കവും സകല ദുഷ്പ്രവർത്തിയും ഉണ്ട് 


യാക്കോബ് മൂന്ന് 16 യാക്കോബ് 3:16 James 3:16  For where envying and strife is, there is confusion and every evil work. അസൂയ മനുഷ്യനെ മനുഷ്യനിൽ നിന്നും ദൈവത്തിൽ നിന്നും അകറ്റും. 1 ആകയാല്‍ സകല ദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാ നുണയും നീക്കിക്കളഞ്ഞ് 2 ഇപ്പോള്‍ ജനിച്ച ശിശുക്കളെപ്പോലെ രക്ഷയ്ക്കായി വളരുവാന്‍ വചനം എന്ന മായമില്ലാത്ത പാല്‍ കുടിപ്പാന്‍ വാഞ്ഛിപ്പിന്‍. 1 പത്രോസ് 2: 1-2 വാക്യങ്ങൾ 1Peter 2:1-2


Wherefore laying aside all malice, and all guile, and hypocrisies, and envies, and all evil speakings, 2 As newborn babes, desire the sincere milk of the word, that ye may grow thereby: ഒരു വാക്യം കൂടി വായിച്ചു ഞാൻ എന്റെ വാക്കുകൾ അവസാനിപ്പിക്കാം. 1 John 2:17  " ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകും ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും നിലനിൽക്കും . 1John 2:1 And the world passeth away, and the lust thereof: but he that doeth the will of God abideth forever.


പ്രീയപ്പെട്ടവരെ നാം തുടക്കത്തിൽ ഓർത്തതുപോലെ, മറ്റുള്ളവരുടെ ജീവിത വിജയം, അല്ലെങ്കിൽ അവരുടെ കഴിവുകൾ കണ്ടു നമുക്കവരോട് അസൂയപ്പെടാതിരിക്കാം!

"അപരന്റെ ഉയർച്ചയിൽ അവർക്കൊപ്പം നമുക്കും സന്തോഷിക്കാം".

 അൽപ്പം ബുദ്ധിമുട്ടുള്ള സംഗതിയാണിതെങ്കിലും നമുക്കതിനു കഴിയും, ഇല്ലെങ്കിൽ കഴിയണം.!   

അസൂയ ഒരു മാരക പാപം തന്നെയെന്ന് തിരുവചനത്തിലൂടെ നാം ഓർക്കയുണ്ടായല്ലോ.

പ്രിയപ്പെട്ടവരേ നമുക്കിതിൽ വീഴാതിരിക്കാം, അതിൽനിന്നും നമുക്കൊഴിഞ്ഞിരിക്കാം. 


ഒരു കൂട്ടുസഹോദരൻ അല്ലെങ്കിൽ ഒരു കൂട്ടുസഹോദരി ചെയ്യുന്ന ഒരു പ്രവർത്തി, അത് ആത്മീകമോ ഭൗമികമോ എന്തുമാകട്ടെ അതിനെ ഒരു വാക്കിൽ ഒന്ന് appreciate ചെയ്യാൻ നാം ശ്രമിക്കാറുണ്ടോ?  ഇല്ലായെങ്കിൽ തീർച്ചയായും അത് അസൂയയുടെ മറ്റൊരു പര്യായം എന്ന് തന്നെ പറഞ്ഞാൽ അതിൽ തെറ്റില്ല എന്നാണെനിക്കു തോന്നുന്നത്. 


ഒരു സഹോദരൻ അല്ലെങ്കിൽ ഒരു സഹോദരി ചെയ്യുന്ന ഒരു നല്ല പ്രവർത്തി, അതിൽ  ദൂഷ്യവശങ്ങൾ എന്തെങ്കിലും ഉണ്ടോ എന്നു മാത്രം തിരയുന്നവരാണോ നാം?  


പ്രിയപ്പെട്ടവരേ, നമുക്കെങ്ങനെ ആകാതിരിക്കാം. കർത്താവ് സഹായിക്കട്ടെ.   


അതെ, നമുക്ക്, മറ്റുള്ളവരോട് അല്ലെങ്കിൽ അവരുടെ പ്രവർത്തികളോട് അസൂയാലുക്കൾ ആകാതിരിക്കാം . 


വലിയവനായ ദൈവം അതിനു നമ്മെ സഹായിക്കട്ടെ.


നിരവധിപേരുടെ ജീവിതം നമുക്കൊരു പാഠമാകാൻ തിരുവചനത്തിൽ രേഖപ്പെടുത്തിക്കിട്ടിയിരിക്കുന്നതിനായി സ്തോത്രം.  

അവ നമുക്കു വായിക്കാം ജീവിതത്തിൽ പാഠമാക്കാം  കയിന്റെയും ഹാബേലിന്റെയും   ജീവിതം ഞങ്ങൾക്കൊരു പാഠമായി തന്നതിനായി ദൈവത്തിനു  സ്തോത്രം. 


അവിടുത്തെ ഹിതപ്രകാരം സ്നേഹത്തിലും ഐക്യമത്യത്തിലും പരസ്പരം കരുതിയും  സ്നേഹിച്ചും,  വ്യാജ ഭാവം വെടിഞ്ഞു  മുന്നോട്ടു പോകുവാൻ കർത്താവ് നമ്മെ തുടർന്നും സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈ വചനങ്ങളാൽ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ  

ആമേൻ


പ്രിയ വായനക്കാരേ, നിങ്ങളുടെ ശ്രദ്ധ ദയവായി ക്ഷണിക്കുന്നു !

നിങ്ങളുടെ വിലയേറിയ സമയത്തിന് വളരെയധികം നന്ദി ആദ്യമേ അറിയിക്കുന്നു..
നിങ്ങളുടെ ഫീഡ്‌ബാക്കിനെ / അഭിപ്രായങ്ങളെ / കമെന്റുകളെ ഞാൻ അഭിനന്ദിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു!
എന്റെ വായനക്കാരിൽ നിന്നുള്ള ഫീഡ്‌ബാക്ക് ഞാൻ സ്വീകരിക്കുന്നു, ഒപ്പം ഞാൻ അതിനു മറുപടി നൽകുകയും അവരുടെ ബ്ലോഗുകൾ സന്ദർശിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ഫീഡ്‌ബാക്ക് അനുകൂലമോ, പ്രതികൂലമോ ആയവ അതെന്തായാലും ഞാൻ നിങ്ങളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.
എന്നാൽ ഇക്കാര്യത്തിൽ ഒരു ചെറിയ നിയന്ത്രണവും, നിബദ്ധനയുമുണ്ട്.
നിങ്ങൾ ഒരു അഭിപ്രായം കുറയ്ക്കുന്നതിന് മുമ്പ് ദയവായി ഞങ്ങളുടെ അഭിപ്രായ നയം വായിക്കുക ,17
അല്ലാത്തപക്ഷം, നിങ്ങൾക്ക് നിങ്ങളുടെ കമെന്റുകൾ നഷ്‌ടപ്പെടാം കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങൾക്ക് അംഗീകാരം ലഭിക്കാതിരിക്കാനും സാധ്യത ഏറെ!
അതിനാൽ ഫിലിപ്സ്കോമിന്റെ അഭിപ്രായ നയം പാലിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ അഭിപ്രായ ബോക്സിൽ പങ്കിടുക.
താഴെ കൊടുക്കുന്ന വാക്കുകൾ ദയവായി ശ്രദ്ധിക്കുക, പാലിക്കുക!

ഇത്തരം കമന്റുകൾക്ക് ഇവിടെ സ്ഥാനമില്ല!

  1. ഒരു വാക്ക് അല്ലെങ്കിൽ ഒരു വരി കമൻറുകൾ ,
  2. അധിക്ഷേപകരമോ, ഭയപ്പെടുത്തുന്നതോ, ഭീഷണിപ്പെടുത്തുന്നതോ, പ്രകോപനപരമോ ആയ കമൻറുകൾ ,
  3. കുറ്റകരമായ പൊതുവൽക്കരണങ്ങൾ നടത്തുന്നവ.
  4. ഒരു പോയിന്റുമില്ലാതെ എഴുതുന്നവ.
  5. നിന്ദ്യമായ അല്ലെങ്കിൽ സെൻസിറ്റീവ് ഭാഷ ഉപയോഗിച്ചുള്ളവ.
  6. വലിയ അക്ഷരങ്ങളിൽ മാത്രം ടൈപ്പുചെയ്തുള്ളവ.
  7. ഇംഗ്ലീഷിലും, മലയാളത്തിലും, ഹിന്ദിയിലും, തെലുങ്കിലും കമൻറ് എഴുതാം.
  8. വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത അപ്രസക്തങ്ങളായവ.
  9. തങ്ങളുടെ ബ്ലോഗ് ലിങ്കുകൾ പ്രചരിപ്പിക്കാനായി ശ്രമിക്കുന്ന തരം കമന്റുകൾ. അതായത് തങ്ങളുടെ കമന്റു ലിങ്ക് വീശുവാനായി ഈ ഇടം ലഭ്യമല്ല.
  10. ഫിലിപ്സ്കോന് അനാവശ്യമായ ഉപദേശം നൽകുന്നതരം കമന്റുകൾ.
നിങ്ങളുടെ കമന്റുകൾ, അഭിപ്രായങ്ങൾ എഡിറ്റു ചെയ്യാനും ഞങ്ങളുടെ അഭിപ്രായ നയവുമായി പൊരുത്തപ്പെടാത്ത കാര്യങ്ങൾ നീക്കംചെയ്യാനും ഉള്ള അവകാശം ഫിലിപ്സ്കോം എഡിറ്റർമാരിൽ നിക്ഷിപ്തമാണ്. സമയം അനുവദിക്കുകയാണെങ്കിൽ ബ്ലോഗ് അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട ഈ പോസ്റ്റ് സന്ദർശിക്കുക. നന്ദി, നമസ്‌കാരം. Earn Money OnlineFor Philipscom Associates

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.