മരങ്ങൾ മണ്‍മറയുമ്പോൾ മാത്രം അറിയുന്നു നാമതിൻ വില
Home » Posts filed under Environment
Showing posts with label Environment. Show all posts
Showing posts with label Environment. Show all posts
മരങ്ങളില്‍ മനുഷ്യ ഭാവി! മരം മുറിക്കുന്നവര്‍ ജാഗ്രതൈ!! Human Existence Depends On Our Natural Resources
പുരോഗമനത്തിന്റെ പേരും പറഞ്ഞു അധികൃതര്‍ പോലും മരങ്ങള്‍ മുറിച്ചു മാറ്റാന്‍ അനുമതി നല്‍കുന്നു.ധൃതഗതിയില്‍ നടക്കുന്ന ഇത്തരം മുറിച്ചു മാറ്റലുകള്‍ നമ്മുടെ നിലനില്‍പ്പിനെത്തന്നെയാണ് ബാധിക്കുന്നതെന്ന നഗ്ന സത്യം ഇവര്‍ മനപ്പൂര്‍വ്വം മറക്കുന്നു.
മരനശീകരണം കൊണ്ട് നാം നേരിടാന്‍ പോകുന്ന അപകടം എത്ര വലുതെന്നു ഈ ബ്ലോഗു വിശദീകരിക്കുന്നു വായിക്കുക മറ്റുള്ളവരോട് പറയുക.:-)
![]() |
| ഹൈദരാബാദ് നഗര മദ്ധ്യത്തിലെ ഒരു മരം. ചിത്രം പി വി ഏരിയല്‍ |
മാനവ രാശിയുടെ ഭാവി മരങ്ങളില്‍ ആശ്രയിച്ചു നില്‍ക്കുന്നു എന്ന സത്യം മരം മുറിക്കുന്ന, അല്ലങ്കില്‍ മുറിപ്പിക്കുന്ന മാന്യന്മാര് കുറിക്കൊണ്ടാല്‍ നന്ന്‍. പി. വി.
![]() |
| Pic. Credit Mini's Photo Gallery |
| Picture by Mini Teacher, Kannoor, Minichithrashaala |
വനദേവതകളെ
പ്രീതിപ്പെടുത്തി യജ്ജ്നം നടത്തുന്നതിനു മുന്നോടിയായി മരം മുറിച്ചു മാറ്റുന്ന
ഒരു ചടങ്ങിനെക്കുറിച്ച് അടുത്തയിടെ പത്രങ്ങളില്‍ വായിക്കുകയുണ്ടായി.
മാനവ രാശിയുടെ
നിലനില്‍പ്പ് തന്നെ മരങ്ങളില്‍ ആശ്രയിച്ചു നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍
ഇത്തരം ആചാരാനുഷ്ടാനങ്ങളോടെ മരം മുറിച്ചു മാറ്റുന്ന പ്രവണത നമ്മെ
എവിടെക്കൊണ്ടെത്തിക്കും എന്നത് ഒരു വലിയ ചോദ്യമായി അവശേഷിക്കുന്നു.
മരങ്ങളെ, പ്രകൃതിയെ സ്നേഹിക്കേണ്ട നാം അവയെ ചടങ്ങുകളോടെ, പ്രചരണങ്ങളോടെ നശിപ്പിക്കുകയോ?
മരങ്ങളെ, പ്രകൃതിയെ സ്നേഹിക്കേണ്ട നാം അവയെ ചടങ്ങുകളോടെ, പ്രചരണങ്ങളോടെ നശിപ്പിക്കുകയോ?
മൂന്ന്
പതിറ്റാണ്ടുകള്‍ക്ക് മുന്പ് മനുഷ്യനെ ചന്ദ്രനില്‍ എത്തിച്ച് വന്‍
നേട്ടങ്ങള്‍ കൈവരിച്ച വിദേശ രാഷ്ട്രങ്ങള്‍ തുടങ്ങിവെച്ച അത്തരം
സംരംഭങ്ങളിലേക്ക് നാം അടുത്തിടെ കാലെടുത്തു വെച്ചതല്ലേ ഉള്ളു. ഒരു പക്ഷെ
നമ്മുടെയും നമ്മുടെ നേതാക്കന്മാരുടെയും മറ്റും അന്ധവിശ്വാസത്തിന്റെ ഫലമല്ലേ
ഇത്തരം മേഖലകളില്‍ നാം നേരിട്ടുകൊണ്ടിരിക്കുന്ന പരാജയത്തിനു കാരണം.
അപ്രധാനങ്ങളായ കാര്യങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കി അവയ്ക്ക്
പിന്നാലെ ഓടി അവയെ വാരിപ്പുണരാനുള്ള വെമ്പലില്‍ നമ്മുടെ സമയവും ശക്തിയും
നഷ്ടപ്പെടുന്നതു കൂടാതെ പല നേട്ടങ്ങളും നമുക്ക് അന്യം നിന്ന് പോകുന്നു.
സഹസ്രാബ്ദത്ത്തിലേക്ക് കാലെടുത്തു വെച്ചിരിക്കുന്ന, കമ്പ്യൂട്ടര്‍
ഇന്റര്‍നെറ്റ് യുഗത്തില്‍ എത്തി നില്‍ക്കുന്ന ലോക രാഷ്ട്രങ്ങളില്‍
നിന്നും ഒറ്റപ്പെട്ട് ആ പഴയ ശിലാ യുഗത്തിലേക്ക്, അല്ലെങ്കില്‍ ആ കാളവണ്ടി
യുഗത്തിലേക്ക് ഒളിച്ചോടാനുള്ള ഒരു തരം വെഗ്രതയല്ലേ ഇത്തരം സംരംഭങ്ങള്‍?
വിളിച്ചറിയിക്കുന്നത്?
ചില മഹത് വ്യക്തികള്‍ മരങ്ങളോടുള്ള ബന്ധത്തില്‍ പറഞ്ഞ ചില പ്രസ്താവനകള്‍ ഇത്തരുണത്തില്‍
പ്രസ്തവ്യമാത്രേ. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റൂസ് വെല്‍റ്റ് ഇപ്രകാരം
പറഞ്ഞു:
“മക്കളില്ലാത്ത മനുഷ്യ ജീവിതം എത്രമാത്രം നിരര്ഥകമാണോ അത്ര തന്നെ നിരാശാജനകമാണ് വൃക്ഷ സമൃദ്ധമല്ലാത്ത രാഷ്ട്രത്തിന്റെ ഭാവിയും"
“മക്കളില്ലാത്ത മനുഷ്യ ജീവിതം എത്രമാത്രം നിരര്ഥകമാണോ അത്ര തന്നെ നിരാശാജനകമാണ് വൃക്ഷ സമൃദ്ധമല്ലാത്ത രാഷ്ട്രത്തിന്റെ ഭാവിയും"
"മരങ്ങള്‍ നട്ടു
വളര്‍ത്തുന്നത് ഏതൊരു രാഷ്ട്രത്തിന്റെയും സമൃദ്ധിയുടെ ലക്ഷണമാണെന്ന് " ജവഹര്‍ലാല്‍ നെഹ്‌റു ഒരിക്കല്‍ പറയുകയുണ്ടായി.
ഗൌതമ ബുദ്ധന്‍ ഇപ്രകാരം പറഞ്ഞു, “അളവറ്റ പരോപകാരത്തിന്റെ പ്രതിശ്ചായയാണ് മരങ്ങള്‍. . തങ്ങളുടെ നിലനില്‍പ്പിനായി അവ ആരില്‍ നിന്നും ഒന്നും തന്നെ അവകാശപ്പെടുന്നില്ല, പകരം ജീവിത കാലമത്രയും അത് മനുഷ്യ രാശിക്ക് ഉപയോഗപ്രദമായ പദാര്‍ഥങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. അത് മാത്രമോ, തന്നെ മുറിച്ചു മാറ്റാന്‍ വരുന്ന മരം വെട്ടു കാരനും താന്‍ നിലം പരിചാകുന്നതുവരെ തണല്‍ നല്‍കി സമാശ്വസിപ്പിക്കുന്നു." കബീര്‍ രേഖപ്പെടുതിതിയത് ഇപ്രകാരമാണ്, “സ്വന്ത ശരീരവും മനസ്സും തനിക്കുള്ളതൊക്കെയും മറ്റുള്ളവര്‍ക്കായി സമര്‍പ്പിക്കുന്ന മരങ്ങളാണ് യെധാര്ഥ ത്യാഗികള്‍, അവരത്രെ ഏറ്റവും വലിയ പരോപകാരികളും. ഈ പരിത്യാഗികളെ ശുശ്രൂഷിക്കുന്നവര്‍ ദൈവാനുഗ്രഹത്ത്തിനു തികച്ചും അര്‍ഹരാണ് ."
മാനവ ജാതിക്കായി അവരുടെ നിലനില്‍പ്പിനായി
മാത്രം ജീവിക്കുന്ന ഈ മിണ്ടാപ്രാണികള്‍ അവസാനം തങ്ങളെ തന്നെ മാനവ
നന്മക്കായി സമര്‍പ്പിക്കുന്നു. എത്ര ധന്യമാണീ വൃക്ഷങ്ങളുടെ ജീവിതം.
“വഴിവക്കില്‍ മരം നടുന്നവര്‍ അതില്‍ പൂക്കളും ഇലകളും കായ് കളും ഉള്ളിടത്തോളം കാലം സ്വര്‍ഗത്തില്‍ അനുഗ്രഹം ഉണ്ടാകും” എന്നു പത്മപുരാണത്തില്‍ പറയുന്നു.
ബൈബിളിലെ
ഉല്‍പ്പത്തി വിവരണത്തില്‍ ഇപ്രകാരം പറയുന്നു, “യെഹോവയായ ദൈവം ഭൂമിയും,
ആകാശവും സൃഷ്ടിച്ച് നാളില്‍ വയലിലെ ചെടി ഒന്നും അതുവരെ ഉണ്ടായിരുന്നില്ല;
വയലിലെ സസ്യം ഒന്നും മുളചിരുന്നതുമില്ല. യഹോവയായ ദൈവം ഭൂമിയില്‍ മഴ
പെയിച്ചിരുന്നുമില്ല. നിലത്തു വേല ചെയ്യുവാന്‍ മനുഷ്യനും
ഉണ്ടായിരുന്നില്ല. ഭൂമിയില്‍ മഞ്ഞു പൊങ്ങി നിലം ഒക്കെയും നനച്ച് വന്നു.
യെഹോവയായ ദൈവം നിലത്തെ പൊടി കൊണ്ട് മനുഷ്യനെ നിര്‍മ്മിച്ചിട്ടു അവന്റെ
മൂക്കില്‍ ജീവ ശ്വാസം ഊതി മനുഷ്യന്‍ ജീവനുള്ള ദേഹിയായി തീര്‍ന്നു. അനന്തരം
യെഹോവയായ ദൈവം മനുഷ്യനെ അവിടെ ആക്കി കാണാന്‍ ഭംഗിയുള്ളതും, തിന്മാന്‍
നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും, തോട്ടത്തിന്റെ നടുവില്‍ ജീവ വൃക്ഷവും
നന്മ തിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യെഹോവയായ ദൈവം നിലത്തു
നിന്നു മുളപ്പിച്ചു”
മനുഷ്യന്റെ നിലനില്‍പ്പിനു വൃക്ഷങ്ങളുടെ ഒഴിച്ചു
കൂടാന്‍ പാടില്ലാത്ത ആവശ്യകത എത്ര വലുതെന്നല്ലേ സൃഷ്ടിയിലെ ഈ ക്രിയ നമ്മെ
ബോധ്യപ്പെടുത്തുന്നത് .
ഒരു സാധാരണ വൃക്ഷം
ഏകദേശം 14,000 ലിറ്റര്‍ കാര്‍ബണ്‍ഡയോക്സ്ഡ വാതകം വലിച്ചെടുക്കുകയും
പകരമായി രണ്ടിരട്ടി ഓക്സിജെന്‍ വാതകം പുറത്തേക്ക് വിടുകയും ചെയ്യുന്നു.
പരിസര മലിനീകരണം തടയുന്നതില്‍ ഒരു വലിയ പങ്കു മരങ്ങള്‍ വഹിക്കുന്നു.
ഇത്തരം നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന മരങ്ങളെ നശിപ്പിക്കുന്നതില്‍ നാം രസം
കണ്ടെത്തിയാല്‍ അത് നമ്മുടെ തന്നെ നിലനില്‍പ്പിനെ ബാധിക്കും എന്നതിനു രണ്ടു
പക്ഷമില്ല.
“ആലിന്‍ തയ്യിനോരാള്‍ വെള്ളമലിവോടൊഴിക്കുകില്‍
വളരുംപോഴതെകുന്നു വരുവോര്‍ക്കൊക്കെയും തണല്‍”
എന്ന കവി വചനം ഇത്തരുണത്തില്‍ വീണ്ടും പ്രസ്താവ്യമത്രേ.
നിശബ്ധവും നിസ്വാര്‍ഥവുമായ സേവനം ചെയ്യുന്ന മരങ്ങള്‍ മനുഷ്യരെ സ്നേഹിക്കുന്നുയെന്നതിനു
ധാരാളം തെളിവുകള്‍ ലഭ്യമാണ്. ഒരു അനുഭവ കഥ പറയെട്ടെ:
“ചില വര്‍ഷങ്ങള്‍ക്കു മുന്പ് എന്റെ ഒരു സുഹൃത്തിനുണ്ടായ അനുഭവങ്ങളാണിത്.
ബീഹാറിലെ ഭാഗത്ത്പുര്‍
ജില്ലയിലെ ഒരു വില്ലേജില്‍ താമസിച്ചിരുന്ന (ഇപ്പോള്‍ രാജസ്ഥാനിലെ
പിലാനിയില്‍ താമസിക്കുന്നു) സുഹൃത്തിന്റെ പുരയിടത്തില്‍ അയാളുടെ അച്ഛനും,
വല്ല്യച്ചെനും,
അമ്മാവനും യഥാക്രമം
മാവ് , പേര, ആത്ത എന്നീ മരങ്ങളുടെ ഓരോ തൈ നട്ടു. മറ്റു പല മരങ്ങളും
ചെടികളും ആ പുരയിടത്തില്‍ വളരുന്നുണ്ടായിരുന്നു. ഇവക്കെല്ലാം വേണ്ട
ശുശ്രൂഷകള്‍ യഥാസമയം ചെയ്തുകൊണ്ടിരുന്നു.
അങ്ങനെയിരിക്കെ
സുഹൃത്തിന്റെ വല്ല്യച്ചെന്‍ ബിസ്സ്നെസ്സ് സംബന്ധമായി വാരണാസിക്ക്
പോവുകയും അവിടെ വെച്ച് മരണമടയുകയും. അദ്ദേഹം മരിച്ച ആഴ്ചയില്‍ തന്നെ
ബീഹാറില്‍ താന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നട്ട പേര മരം ഉണങ്ങി. ദിവസങ്ങള്‍ക്കുള്ളില്‍ ആ മരവും താഴെ വീണു, ഇതൊരു
ഒറ്റപ്പെട്ട സംഭവമായിരുന്നില്ല.
ചില വര്‍ഷങ്ങള്‍ക്കു ശേഷം സുഹൃത്തിന്റെ
പിതാവ് വാരണാസിക്ക് പോയി, താന്‍ ബീഹാര്‍ വിട്ട ആ ദിവസം മുതല്‍ അദ്ദേഹം
നട്ട മാവ് ഉണങ്ങുവാന്‍ തുടങ്ങി. ദിവസങ്ങള്‍ക്കുള്ളില്‍ ആ മരവും നശിച്ചു.
സുഹൃത്തിന്റെ അമ്മാവനും ഈയടുത്ത സമയത്ത് വാരണാസിയില്‍ വെച്ച് മരിച്ചു ആ ദിവസം തന്നെ അയാള്‍ നട്ട അപ്പിള്‍ മരവും ഉണങ്ങുവാന്‍ തുടങ്ങി.
മേല്‍ വിവരിച്ച മരത്തിന്റെ
മരണക്കുറിപ്പുകള്‍ ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാള മനോരമ
ദിനപ്പത്രത്തിന്റെ വാരാന്ത്യപ്പതിപ്പില്‍ ഞാന്‍ എഴുതി
പ്രസിദ്ധീകരിച്ചെങ്കിലും, (അതിന്റെ ഒരു scan ചെയ്ത കോപ്പി താഴെ
ചേര്‍ക്കുന്നു) വായനക്കാരില്‍ നിന്നും ചില പ്രതികരണങ്ങള്‍ ആ കുറിപ്പിന്
കിട്ടിയെങ്കിലും തൃപ്തികരമായ ഒരു പ്രതികരണം ലഭിച്ചില്ല. പിന്നീട് ഈ വിഷയം
ചില ഇഗ്ലീഷ് പത്രങ്ങളിലും മാസികകളിലും ഞാന്‍ എഴുതി പ്രസിദ്ധീകരിച്ചു,
കുറേപ്പേര്‍ അവിടെയും പ്രതികരിച്ചെങ്കിലും കാര്യ മാത്ര പ്രസക്തമായ ഒരു
മറുപടി ഇതിനിതുവരെയും ലഭിച്ചിട്ടില്ല എന്നത് ദുഖകരമായ ഒരു സത്യമത്രേ. ഇത്
വായിക്കുന്ന വായനക്കാര്‍ക്ക് ആര്‍ക്കെങ്കിലും ഇത്തരം അനുഭവങ്ങള്‍
ഉണ്ടായിട്ടുണ്ടോ? ശാസ്ത്ര ലോകത്തിനും ഇതിനൊരുത്തരം കണ്ടെത്താന്‍ ഇനിയും
കഴിഞ്ഞിട്ടില്ലല്ലോ?
മരങ്ങളുടെ ഈ മരണങ്ങള്‍ അവയെ ശുശ്രൂഷിച്ചു
വളര്‍ത്തിയവരോടുള്ള സ്നേഹ പ്രകടനമല്ലേ? ഇന്നും എനിക്ക് അജ്ഞാതമായിരിക്കുന്നു
ഈ മരങ്ങളുടെ മരണങ്ങള്‍ .
നിസ്വാര്‍ഥമായി, നിശബ്ദമായി മനുഷ്യരെ
സ്നേഹിക്കുന്ന, സേവിക്കുന്ന മരങ്ങളെ ആര്‍ഭാടത്തോടും, ആരവങ്ങളോടും, കൂടി
മുറിച്ചു മാറ്റുന്ന പ്രവണത നമുക്കവസാനിപ്പിക്കാം .
ചുരുക്കത്തില്‍ മനുഷ്യ
രാശിയുടെ ഭാവി മരങ്ങളില്‍ ആശ്രയിച്ചു നില്‍ക്കുന്നു എന്ന സത്യം മരം
മുറിക്കുന്ന, മുറിപ്പിക്കുന്ന മാന്യന്മാര് കുറിക്കൊണ്ടാല്‍ നന്ന് . മരം
മുറിക്കല്‍ മൂലം നാം നമ്മുടെ തന്നെ നിലനില്‍പ്പിനു ചുവട്ടില്‍ കോടാലി
വെക്കുകയാണ് എന്ന സത്യം വിസ്മരിക്കാതെ മരം മുറിക്കുന്നവര്‍ മരം നട്ടു
പിടിപ്പിക്കുന്നതിനും മുന്‍ കൈ എടുക്കേണ്ടതുണ്ട് .
YouTube Video blysu
യന്ത്ര യുഗത്തില്‍ ആധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച് അതിവേഗത്തില്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്ന ഒരു രംഗം ഈ വീഡിയോയില്‍ കാണുക. ഇത്തരത്തില്‍ മരം മുറിച്ചു മാറ്റാന്‍ തുടങ്ങിയാല്‍ മരമില്ലാത്ത ഒരു ഭൂമി നമുക്കിവിടെ അധികം വൈകാതെ തന്നെ കാണാം. അതിന്റെ ശോചനീയ സ്ഥിതി ആലോചിക്കാന്‍ കൂടി കഴിയിയുന്നില്ല.
വനവല്‍ക്കരണ പരിപാടിയുടെ
ഭാഗമായി നമ്മുടെ വനം വകുപ്പ് വിതരണം ചെയ്യുന്ന വൃക്ഷതൈകള്‍ അവിടവിടെ
നട്ടു പിടിപ്പിക്കുന്നതിനു ചിലര്‍ ചെയ്യുന്ന പരിശ്രമങ്ങള്‍ വിസ്മരിച്ചു
കൊണ്ടല്ല ഇത്രയുമെഴുതിയത് . നമുക്ക് കൂടുതല്‍ കൂടുതല്‍ മരങ്ങള്‍ നട്ടു
പിടിപ്പിക്കാം, നമ്മുടെ കുഞ്ഞുങ്ങളെ, ഭാവി തലമുറയെ ഇതേക്കുറിച്ച്
ബോധവാന്മാര്‍ ആക്കാം, അതിനായി സ്കൂള്‍ കോളേജു തലങ്ങളില്‍
മരസംരക്ഷണത്തെക്കുറിച്ചുള്ള പഠന ക്ലാസ്സുകള്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കാം.
അത് നമ്മുടെ ഭാവി കുറേക്കൂടി സുരക്ഷിതമാക്കാന്‍ സഹായിക്കും എന്നതിനു രണ്ടു
പക്ഷമില്ല.
വാല്‍ക്കഷണം:
മരം മുറിച്ചു മാറ്റുന്നവര്‍ രണ്ടു
മരത്തൈകള്‍ കൂടി നടുവാന്‍
മറക്കാതിരിക്കുക!!
അതവര്‍ ചെയ്തുകൂട്ടുന്ന
അപരാധതിനൊരു പരിഹാരമാകും
അതില്‍ സംശയം വേണ്ട ലേശം.
ഇതേ വിഷയത്തില്‍ എഴുതിയ ഒരു കവിത ഇവിടെ വായിക്കുക
ഇതേ വിഷയത്തില്‍ എഴുതിയ ഒരു കവിത ഇവിടെ വായിക്കുക
മരങ്ങളില്‍ മനുഷ്യ ഭാവി!!! മരങ്ങള്‍ നമ്മുടെ ഉറ്റ മിത്രങ്ങള്‍ അവയെ നമുക്ക് നിഷ്കരുണം നശിപ്പിക്കാതിരിക്കാം
ഒപ്പം സമാനതയുള്ള ഈ ബ്ലോഗും കാണുക
വളരുന്ന മരങ്ങളും മരിക്കുന്ന മരങ്ങളും - Growing Trees And Dying Trees
ഈ കുറിപ്പിന്റെ വിപുലീകരിച്ച ഒരു ഇംഗ്ലിഷ് പതിപ്പ്
മറ്റു ചില ലേഖകരുടെ സഹകരണത്തില്‍ എഴുതിയത്
ഇവിടെ വായിക്കുക.
Please Click on the below link to read an elabrated write-up on trees in ENGLISH
Our Existence Depends On Trees…
Please Click on the below link to read an elabrated write-up on trees in ENGLISH
Our Existence Depends On Trees…
Source:
http://pvariel.blogspot.com
Picture Credit:
Ankit Punjabi & Memmay Moore, Tampa FL. U S A.
This knol is from the collection of PV’s Malayalam Knols.
മരങ്ങളില്‍ മനുഷ്യ ഭാവി: ഒരാഹ്വാനം
![]() |
| Photo by PVA |
ഇന്നലെ ഞാനാ ടാറിട്ട റോഡിന്നരികില്‍
കണ്ട ആ തണല്‍മരം
ഇന്നെവിടെപ്പോയി മറഞ്ഞെന്റെ സോദരാ?
റോഡു വിസ്തൃതിക്കെന്നും വീട് നിര്‍മ്മാണം-
പിന്നെ പുരോഗമനം എന്നും പറഞ്ഞാ-
രാഷ്‌ട്ര നിര്‍മ്മാണപ്രവര്‍ത്തകരും, നാട്ടുകാരും
ചേര്‍ന്നതു വെട്ടി മാറ്റിയെന്‍ സോദരാ!
"ഹാ !! കഷ്ടം എന്ത് പുരോഗമനം ഇതു?"
ഓര്‍ത്തു ഞാന്‍ മൂക്കത്ത് വിരല്‍ വെച്ചു പോയി!
മാനവ ജാതി തന്‍ നിലനില്‍പ്പു തന്നെയും
മരങ്ങളില്‍ ആശ്രയം തേടി നില്‍ക്കുന്നെന്ന്
കൊട്ടി ഘോഷിക്കുന്ന പരിതസ്ഥിതി ഗെവേഷകരിതു-
കണ്ടില്ലന്നു നടിക്കുന്നതും കഷ്ടം!
"ആലിന്‍ തയ്യിനോരാള്‍ വെള്ളമലിവോടൊഴിക്കുകില്‍
വളരുമ്പോഴതേകുന്നു വരുവോര്‍ക്കൊക്കെയും തണല്‍"
എന്ന കവി വാക്യം ഇവര്‍ പാടേ മറന്നുവോ?
ഒരു പരിതസ്ഥിതി ദിനം കൂടി വന്നെത്തുന്നിതാ വാതില്‍ക്കല്‍
ജൂണ്‍ ആദ്യ വാരം വന്നെത്തുന്നാദിനം
ആര്‍ഭാടത്തോടെ അടിച്ചു പൊളിക്കുന്നൂ ചിലര്‍.
അവിടെയും ഇവിടെയും ചിലര്‍ മരത്തൈകള്‍ നാട്ടിയും
വെള്ളം പകര്‍ന്നും അതൊരു പതിവ് ചടങ്ങാക്കി മാറ്റുന്നു.
വിശ്രമം കൊണ്ടീടും പിന്നവര്‍ അഭ്രപാളികള്‍ക്കുള്ളില്‍.
അടുത്ത ആഘോഷ ദിനവും കാതോര്‍ത്തിരിക്കുന്നു പിന്നെയവര്‍
കാലങ്ങള്‍ നീളണ്ട ഇതാ വരുന്നു മഴുവുമായി മറ്റു ചിലര്‍-
അപ്പാവം മരങ്ങള്‍ തന്‍ കടക്കല്‍ കോടാലി വെക്കുവാന്‍.
അവേശമോടവര്‍, ആര്‍ഭാടമോടവര്‍ വെട്ടി മാറ്റുന്നാപ്പാവം മരങ്ങളെ.
പുതിയൊരു മരം നട്ടു പിടിപ്പിക്കുവാന്‍ കാട്ടീടുമോ ഈയോരാവേശം?
അതുണ്ടാവില്ലാ ദൃഡം തര്‍ക്കമൊട്ടുമേ വേണ്ടിതില്‍.
അങ്ങനെ ചെയ്കില്‍ അതല്ലേ സുഹൃത്തേ
അവര്‍ തന്‍ തലമുറക്കേകിടും ആശിഷം
അതല്ലേ നമ്മള്‍ തന്‍ സംസ്കാരവും വേദവും ഓതീടുന്നതും
ഹൈന്ദവ വേദമാം ഭഗവല്‍ഗീത തന്‍ താളുകളില്‍ നാം കാണുന്നീവിധം:
"മരങ്ങള്‍, തന്‍ സര്‍വ്വവും മാനവ രാശിക്കായ്
മനസ്സോടെ ഏകുന്നു തങ്ങള്‍ തന്‍ അന്ത്യം വരെയും."
ഇത്ര വന്‍ ത്യാഗം നമുക്കായി ചെയ്യുന്ന പാവം മരങ്ങളില്‍
ഇനിയെങ്കിലും അല്‍പ്പം ദയ കാട്ടീടുമോ മരം വെട്ടിടും പ്രിയരേ!
ഇത്ര നല്‍കാര്യം നമുക്കായി മൂകരായ് ചെയ്യും മരങ്ങളെ
ഇത്ര ക്രൂരമായ് വെട്ടി മാറ്റീടെണമോ ?
ക്രൈസ്തവ വേദമാം വിശുദ്ധ ബൈബിള്‍ തന്‍ സൃഷ്ടി വര്‍ണ്ണനയിലും
കാതലാമീസത്യം വായിക്കുന്നീവ്വിധം:
"കിഴക്കുള്ളോരേദനില്‍ ദൈവം മനുഷ്യനെ-
കായ് കനികള്‍ നിറഞ്ഞൊരു തോട്ടത്തിലാക്കി വഴുന്നതിനായി."
മാനവ ജാതി തന്‍ നിലനില്‍പ്പ് തന്നെയും
മരങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നു എന്നുള്ള ധ്വനിയല്ലേ
ഈ സൃഷ്ടീ വിവരണം വിളിച്ചോതീടുന്നതും
വലിയൊരപകടം നാം നേരിടും മുന്‍പേ
ചെറിയോരോ തൈകള്‍ നട്ടു നാടിനെയും
നാട്ടാരെയും നമുക്കു രക്ഷിക്കാം!!!
കൂടുതല്‍ മരങ്ങളുടെ ചിത്രങ്ങള്‍, കഴിഞ്ഞ ദിവസത്തെ നാട് സന്ദര്‍ശനത്തിനിടയില്‍ കിട്ടിയവ അഥവാ അഭ്രപാളികളില്‍ പകര്‍ത്തിയവ അടുത്തൊരു ബ്ലോഗില്‍ കാണുക...
ഇതോടുള്ള ബന്ധത്തില്‍ മരങ്ങളെക്കുറിച്ചും അതിന്റെ നിലനില്‍പ്പിന്റെ ആവശ്യകതയെപ്പറ്റിയും എഴുതിയ ഒരു കുറിപ്പ് (കുറേക്കൂടി വിശദമായ ഒരു വിവരണം) ഇവിടെ ഇംഗ്ലീഷിലും ഇവിടെ മലയാളത്തിലും വായിക്കുക
To read an elaborated write up on this subject please click on the below links:
In English and in Malayalam
In English and in Malayalam
Source:
Ariel's Musings,
Subscribe to:
Posts (Atom)




