Showing posts with label Mini story. Show all posts
Showing posts with label Mini story. Show all posts

ഒരു ചുംബനത്തിന്റെ വില

No Comments
യുവ എഴുത്തുകാരൻ സന്ദീപ്‌ ഐക്കരയുടെ ഒരു മിനിക്കഥ ഇവിടെ ഗസ്റ്റ് പോസ്റ്റായി ചേർക്കുന്നതിൽ അതീവ സന്തോഷമുണ്ട്.  

സന്ദീപ്‌ ഐക്കര എന്ന പേരിൽ ചെറുകഥകൾ എഴുതുന്ന ശ്രീ സന്ദീപ്‌ എ നായർ തൃശൂർ ജില്ലയിലെ ആമ്പല്ലൂർ സ്വദേശിയാണ്.

ചില മലയാളം സീരിയലുകളിൽ സഹ സംവിധായകനായി ജോലി നോക്കിയിട്ടുണ്ട്. അതുപോലെ ചില ചിത്രങ്ങളിൽ മേയ്ക്കപ്പ് മാനായും ജോലി നോക്കിയിട്ടുണ്ട്. ഒപ്പം പെർസനാലിറ്റി ഡവലപ്പ് ട്രെയിനർ ആയും ജോലി ചെയ്തിട്ടുണ്ട്.  
ഇപ്പോൾ, ഇനിയും ഷൂട്ടിങ്ങ് തുടങ്ങാത്ത ഒരു പേരിടാത്ത ചിത്രത്തിന്റ് അസിസ്റ്റന്റ്‌ ഡയറക്റ്ററായി ജോലി ചെയ്യുന്നു. പ്രീ പ്രൊഡക്ഷൻ വർക്ക് ...
നന്ദി സന്ദീപ്‌,
ഈ കഥ ആദ്യം ഇരിപ്പിടം വാരികയിൽ പ്രസിദ്ധീകരിച്ചു.
ഈ കഥയുടെ ഒരു സ്വതന്ത്ര വിവർത്തനം ഇംഗ്ലീഷിൽ നടത്തിയത്  ഇവിടെ വായിക്കുക.  Just For A Kiss 


ഒരു ചുംബനത്തിന്റെ വില 

സന്ദീപ്‌ ഐക്കര 


അയാൾ  ഒരു പുരുഷവേശ്യയൊന്നും ആയിരുന്നില്ല ,..... 
എങ്കിലും അവരോട് ഒരു ചുബനത്തിന് വിലപറഞ്ഞൂ 

ഇത്രേയും പണം നല്‍കാന്‍ കഴിയില്ല ! 


അവര്‍ തീര്‍ത്തും പറഞ്ഞൂ



അങ്ങനെ പറഞ്ഞാല്‍ പറ്റില്ല, 



ഇതിനുമുന്‍പ് ചെയ്തിരുന്ന തൊഴില്‍ ഇനി ചെയ്യാന്‍ കഴിയില്ല! 


നിങ്ങള്‍ പറയുന്ന ഈ കാര്യം ചെയ്യുന്നതോടു കൂടി ഇനിയുള്ള 

നാളുകള്‍  ഞാൻ  പട്ടിണിയിലാകാനും മതി​"


ഞാന്‍ പറഞ്ഞ പണം തന്നേ മതിയാകൂ!

എന്നാലും ഒരു ചുബനത്തിനിത്രയും !

അവര്‍ക്ക് സമ്മതിക്കാതെ തരമില്ലായിരുന്നു.

ഒടുവിൽ എല്ലാം അവന്റെ ഇഷ്ടത്തിന് വഴിമാറി

ആ ചുംബനം ശരിക്കും അവര്‍ക്ക്  വില- 

മതിക്കാനാവാത്തതായിരുന്നു...

ശരി സമ്മതിച്ചിരിക്കുന്നൂ 


എപ്പോഴാണ് ! 

ഇപ്പോള്‍ ?

അല്ല !

ഇപ്പോഴല്ല !

അത്താഴത്തിനു ശേഷം ഊണുമുറിക്കുപുറത്തുള്ള 

ഉദ്യാനത്തിലേക്ക്‌ 
വരണം അപ്പോഴാകാം




പണം ?!


ഇപ്പോഴില്ല നിന്നെ വിശ്വാസമില്ലാഞ്ഞല്ല , ഇപ്പോള്‍ 

കൈയിലില്ലാത്തതു  കൊണ്ടാണ്.


രാത്രിയില്‍ത്തന്നെ തരണം, 


തന്റെ ഊശാന്‍ താടിയിലുഴിഞ്ഞു കൊണ്ട് അയാൾ പറഞ്ഞൂ

അയാൾ പുരുഷവേശ്യയൊന്നും ആയിരുന്നില്ല

എങ്കിലും ഒരു ചുബനത്തിനിത്രയും പണം സ്വന്തമാക്കുന്ന 

ആദ്യത്തെ ആള്‍ അത് അയാളായിരിക്കും!

രാത്രിയില്‍ നിലാവെളിച്ചത്തില്‍ അയാൾ എണ്ണിനോക്കി അതേ 

കൃത്യം. 


കിറുകൃത്യം,


മുപ്പത് വെള്ളിക്കാശുകള്‍!!!


                     ശുഭം 


അയാൾ ഒരു ചൂടനാണ്‌ - He is a short tempered man

No Comments
This summary is not available. Please click here to view the post.
മോറൽ പോലീസ് (Mini Story)

മോറൽ പോലീസ് (Mini Story)

No Comments

ഭക്ത ജനങ്ങളെ ആത്മീയതയുടെ പരമ കോടിയിൽ എത്തിക്കും വിധം  ഭക്തി നിർഭരമായ നീണ്ട പ്രഭാഷണം നടത്തിയ ശേഷം  അയാൾ വേഗത്തിൽ ആരാധനാലയത്തിനു വെളിയിലേക്കു വന്നു.  

വിവശനായി കാണപ്പെട്ട അയാൾ തന്റെ തോൾ സഞ്ചിയിൽ നിന്നും ഒരു കുപ്പി പുറത്തെടുത്തു അതിൽ അവശേഷിച്ചിരുന്ന നിറമുള്ള ദ്രാവകം വലിച്ചു കുടിച്ചു, തുടർന്ന് കൈലേസ് എടുത്തു ചുണ്ടുകൾ തുടച്ചു.

ഇതു ശ്രദ്ധിച്ചു കൊണ്ട് നിന്നിരുന്ന മോറൽ പോലീസ് ചോദ്യം തുടങ്ങി.

"എന്താണ് നിങ്ങൾ ഇപ്പോൾ സേവിച്ചതു"

അത് ചുമക്കുള്ള മരുന്ന്, എന്താ അല്പം സേവിക്കുന്നോ?

മുണ്ടിയും താഴ്ത്തി മോറൽ പോലീസ് നടന്നു നീങ്ങി.

ശുഭം 


ആശയാനുവാദം 
ഒരു സുഹൃത്തിന്റെ
സംഭാഷണത്തിൽ കേട്ടത്.




അയാൾ എഴുത്തിന്റെ പണിപ്പുരയിലാണ്

33 comments

അയാ എഴുത്തിന്റെ  പണിപ്പുരയിലാണ്  


Picture Credit. Google/dkitsu.ie
"കുത്തിക്കുറിച്ചു കൊണ്ടിങ്ങിരുന്നാൽ 
അത്താഴമൂണിനിന്നെന്തു ചെയ്യും"

എന്നു പണ്ടൊരു കവി ചൊല്ലിയ വരികളാണ്, പെട്ടന്നു സുമയുടെ ചിന്തയിൽ ഓടിയെത്തിയത്. 

ശരിയാണ്, അത് അന്നത്തെ കാലം,
ഇന്നു കാലം മാറി കുത്തിക്കുറിപ്പിന്റെ ശൈലിയും പാടെ മാറി 
കംപ്യുട്ടർ കീ പാഡിൽ വിരലുകൾ അമരുകയെ വേണ്ടു കഥയോ കവിതയോ എല്ലാം റെഡി.  ഒപ്പം ഓണ്‍ലൈനിൽ ഒരു ഓർഡർ കൊടുത്താൽ ആവശ്യമുള്ളതെല്ലാം തീൻമേശമേൽ റെഡി. 

അപ്പോൾപ്പിന്നെ ഈ പാട്ടിനെന്തു പ്രസക്തി !
അവൾ അറിയാതെ ഓർത്തുപോയി. 

അയാൾ തന്റെ പതിവു പണി തുടർന്നു കൊണ്ടേയിരുന്നു. 
പരിസര ബോധം നഷ്ടപ്പെട്ട ഒരു മദ്യപനെപ്പോലെ അയാളുടെ വിരലുകൾ കീ ബോർഡിൽ അമർന്നു ആടിയുലഞ്ഞു കൊണ്ടേയിരുന്നു. 
എന്തെല്ലാമോ കുത്തിക്കുറിക്കുന്ന തിരക്കിലായിരുന്നു അയാൾ അപ്പോഴും. 

അയാൾ ചെയ്യേണ്ട പല വീട്ടു കർമ്മങ്ങളും പാടേ മറന്നു കഴിഞ്ഞിരുന്നു, കമ്പ്യുട്ടറിനെ പ്രണയിച്ചു കൊല്ലുവാൻ തുടങ്ങിയിട്ടു നാളുകൾ പലതായി. 

ആദ്യമാദ്യം അയാൾ ചില കുസൃതിത്തരങ്ങൾ എഴുതി വിട്ടശേഷം ഉച്ചത്തിൽ വായിക്കുക പതിവുണ്ടായിരുന്നു. 

അവയിൽ  ചിലതെല്ലാം സുമക്കും സുഖമുള്ളതായി തോന്നി. 

കാലങ്ങൾ കടന്നു പോയതോടെ അത്തരം തമാശകൾ ഒന്നും പാടെ ഇല്ലാതായി. 

എപ്പോഴും ഒരു തരം സീരിയസ് മുഖഭാവം
ഇതിയാനിതെന്തു പറ്റി!

സുമ സ്വയം ചോദിച്ചു പോയി. 

ഉത്തരം കിട്ടാതെ അവ വായുവിൽ ഉയർന്നു ഉമ്മറപ്പടിയിൽ തട്ടി തകർന്നു വീണു. 

ഇനി അയാളെ സഹിക്കുക തന്നെ, അല്ലാതെ മറ്റു മാർഗ്ഗം ഒന്നും അവൾക്കു കണ്ടെത്താനായില്ല. 

ദിവസങ്ങൾ മാസങ്ങൾ, നിരവധി അറിയാതെ കടന്നു പോയി. 

വിശേഷിച്ചൊന്നും സംഭവിക്കാത്ത മട്ടിൽ ദിനങ്ങൾ കടന്നു പൊയ്ക്കൊണ്ടേയിരുന്നു.  അയാൾ ആ വീട്ടിൽ ഉണ്ടെന്ന സത്യം പോലും സുമയും മക്കളും ഇതിനകം മറന്നിരുന്നു. 
  
കുടുംബ ബന്ധത്തിന്റെ അടിസ്ഥാന തത്വം പോലും അയാൾ മറന്നതുപോലെ സുമക്കു തോന്നി. 
ഒന്നിലും അയാൾക്ക്‌ താൽപ്പര്യം ഇല്ലാതായി പിന്നല്ലേ കുടുംബ ബന്ധത്തിന്റെ അടിസ്ഥാന  തത്വം. മാങ്ങാത്തൊലി! 

അത് പറഞ്ഞു സുമ ഒരിക്കൽ അയാളുമായി പിറുപിറുത്തു
എന്തു പറഞ്ഞാലും പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരാളെപ്പോലെ അയാൾ  ആയിതീർന്നു.  

ഏതോ ഒരു വലിയ പ്രബന്ധത്തിന്റെ പണിപ്പുരയിലാണയാൾ എന്നു വളരെ വൈകി മാത്രമേ സുമക്കും മക്കൾക്കും  മനസ്സിലാക്കാൻ കഴിഞ്ഞുള്ളൂ.
അയാളെ തേടിയെത്തിയ ആ വലിയ പുരസ്കാരം അവരുടെ 
കുടുംബത്തിന്റെ പ്രതിശ്ചായ പോലും മാറ്റി മറിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ!

അടുത്തു വരുന്ന സ്വാതന്ത്ര്യ ദിനച്ചടങ്ങിൽ പ്രധാന മന്ത്രിയിൽ നിന്നുമത്രെ അയാൾ ആ പുരസ്കാരം ഏറ്റു വാങ്ങുന്നതെന്ന സത്യം അന്നത്തെ ദിനപ്പത്രത്തിലൂടെയത്രേ സുമയും കുടുംബവും തിരിച്ചറിഞ്ഞത്. 
ഒരു ഭീമൻ തുകയും ഒപ്പം ഒരു സ്വർണ്ണ ഫലകവും അയാളെ തേടിയെത്തിയിരിക്കുന്നു.  
പത്ര വാർത്ത വായിച്ച സുമ തരിച്ചിരുന്നു പോയി!

കഷ്ടം അദ്ധേഹത്തെ താൻ എത്ര തെറ്റിദ്ധരിച്ചു.
ഇനിയെന്താ ചെയ്ക.  

മാപ്പിരക്കാനും പഴുതുകൾ ഇല്ലാതായി 

സുമ ഒരു തരം വിഷമ വൃത്തത്തിലായി. 

അയാൾ സുമയിലെ മാറ്റങ്ങൾ വീക്ഷിച്ചുകൊണ്ടിരുന്നു. 
പൊതുവെ സൗമ്യ ശീലനായ അയാൾ  സുമയുടെ പരുങ്ങൽ കണ്ടു പറഞ്ഞു 
വിഷമിക്കേണ്ട സുമ, 

കാര്യങ്ങൾ കുറെയൊക്കെ എനിക്കും മനസ്സിലാകും പക്ഷെ എന്തു ചെയ്യാം ചില ദൗത്യങ്ങൾ ഏറ്റെടുത്താ ൽ അതു പൂർത്തീകരിക്കാതിരിക്കാൻ കഴിയില്ലല്ലോ സുമാ. 

നീയിങ്ങു വന്നേ 

ഇങ്ങോട്ടോന്നടുത്തു വരൂന്നേ,
പേടിക്കേണ്ട ധൈര്യമായി വന്നോളു. 

പരുങ്ങി പരുങ്ങി അയോളോടടുത്ത സുമയെ അയാൾ  വാരിപ്പുണർന്നു, ഏതോ ഒരു വലിയ കുടിശ്ശിക തീർക്കുന്നതുപൊലെ അവളുടെ കവിളിണകളിൽ അമർത്തി അമർത്തി ചുംബിച്ചു. 

ശുഭം 

കഴിക്കൂ ഒരു വിവാഹം കൂടി

6 comments
ചിത്രം കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ 
                                                                                        
"ദീര്‍ഘ കാലം ജീവിക്കണോ
കഴിക്കൂ ഒരു രണ്ടാം വിവാഹം
കണ്ടെത്തൂ വേഗം പുതിയോരിണയെ  
ദീര്‍ഘ കാലം വസിക്കു
 അവര്‍ക്കൊപ്പം"*

വളരെ നാളത്തെ ഗവേഷണ ഫലമായി ശാസ്ത്ര ലോകം 
കണ്ടെത്തിയ ആ സത്യം പദ്യ രൂപത്തില്‍
അയാളുടെ ഇമെയില്‍ ബോക്സിലൂടെ ഒഴുകിയെത്തി.
അത് വായിച്ച അയാള്‍ സന്തോഷഭരിതനായി.
ഉള്ളില്‍ പതഞ്ഞു പൊങ്ങിയ സന്തോഷം വര്‍ണ്ണനാതീതം.
കംപ്യുട്ടര്‍ കസേരയില്‍ നിന്നും ആയാള്‍ അടുക്കളയിലേക്കോടി,
ഈ മെയില്‍ രഹസ്യം പത്നിയോട് പറഞ്ഞിട്ടയാള്‍  തിരക്കി.
"എന്താ സുമേ, ഒരു കൈ നോക്കട്ടെ!"
ഓ! അതിനെന്താ ചേട്ടാ!
ഒപ്പം എനിക്കും ഒരെണ്ണം തിരക്കിക്കോ!
എനിക്കും ജീവിക്കേണ്ടേ കുറേക്കാലം കൂടി!

* അടുത്തിടെ നടന്ന ശാസ്ത്ര ഗെവേഷണത്തില്‍ 
കണ്ടെത്തിയ  ഒരു സത്യം (അതോ മിഥ്യയോ?).(ഒരു പത്ര വാര്‍ത്ത)


PS :
ഏരിയല്‍'സ്  മ്യുസിങ്ങില്‍ നിന്നും 
ഇവിടേയ്ക്ക് ചേക്കേറിയ ഒരു 
പോസ്റ്റു  

മനോഹരിയെന്നവള്‍

മനോഹരിയെന്നവള്‍

12 comments
ലൌലി എന്നായിരുന്നു അവളുടെ പേര്‍ 
പേരുപോലെ തന്നെ മനോഹരിയും ആയിരുന്നു അവള്‍
അവളെ ആദ്യമായി കണ്ട ദിവസം അയാള്‍ വീണ്ടും ഓര്‍ത്തു
അതെ തന്റെ എല്ലാമെല്ലമായിരുന്ന ജേഷ്ഠ സഹോദരിയുടെ വിവാഹ നാളിലായിരുന്നു അത്.
മനോഹരിയായ അവളുടെ സൗന്ദര്യത്തില്‍ അയാള്‍ക്കന്നവളോട് കടുത്ത അസൂയ തോന്നി.
ഹോ ഈശ്വരാ ഇതെന്തോരഴക്!
കുട്ടിക്കാലത്ത് മലയാളം ക്ലാസ്സില്‍ വാസുദേവന്‍ മാഷ്‌ ചൊല്ലിക്കേള്‍പ്പിച്ച പദ്യ ശകലം അയാളുടെ സ്മരണയില്‍ ഓടിയെത്തി.
"മാനത്തൂ ന്നെങ്ങാനും പൊട്ടി വീണോ?
ഭൂമീന്നു  തനിയെ മുളച്ചു വന്നോ?"
ശരിക്കും അന്വേഷിച്ചു കണ്ടുപിടിക്കേണ്ട ഒരു ചോദ്യം!
അത്രമാത്രം ഉദ്വേഗം ജനിപ്പിക്കുന്ന വിധത്തിലുള്ള സൗന്ദര്യത്തിനുടമയായിരുന്നു അവള്‍.
വിദേശത്തായിരുന്ന അയാളുടെ ജേഷ്ടന്‍ അനുജത്തിയുടെ വിവാഹത്തിനെത്തിയപ്പോള്‍ എല്ലാവര്‍ക്കും ആവശ്യമായ വിദേശ വസ്തുക്കള്‍ കരുതിയിരുന്നു അവയെല്ലാ ധരിച്ചായിരുന്നു അയാളുടെ വീട്ടുകാര്‍ എല്ലാം വിവാഹത്തിനെത്തിയത്.
അങ്ങനെ വിദേശ വസ്തുക്കള്‍ എടുത്തുകാട്ടും വിധം അയാളും അണിഞ്ഞിരുന്നു അത് തന്നെ പലരുടെയും ശ്രദ്ധ ഇതിനകം അയാളിലേക്ക് പതിഞ്ഞിരുന്നു ഒപ്പം ലൌലിയെന്നവളും ആ കൂട്ടത്തില്‍ പെട്ടിരുന്നു.
അന്ന് തന്നെ ചില നൊടുക്ക് വിദ്യകള്‍ പ്രയോഗിച്ചു ലൌലിയെപ്പറ്റി ചിലതെല്ലാം അയാള്‍ മനസ്സിലാക്കി.
ജേഷ്ഠ സഹോദരീ ഭര്‍ത്താവിന്റെ അകന്ന ഒരു ബന്ധത്തിലുള്ള ആരുടെയോ ഓമന മകള്‍ ആണവളെന്നും, ലൌലിയെന്നാണവളുടെ പേരെന്നും അയാള്‍ മണത്തറിഞ്ഞു..
ആങ്ങനെ ആ മനോഹരമായ ദിനം ആരുമറിയാതെ കടന്നു പോയി.  അയാള്‍ ജോലിയോടുള്ള ബന്ധത്തില്‍ ഗള്‍ഫു നാട്ടിലേക്കു പറക്കുകയും ചെയ്തു.
പിന്നീട് അവധിക്കു വരുമ്പോഴൊക്കെ ലൌലിയെക്കാ ണാ ന്‍ അയാള്‍ ഓരോ പഴുതു കണ്ടെത്തിയിരുന്നു.
അങ്ങനെ നാളുകള്‍ പലതു ചിറകടിച്ചു പറന്നു പോയി.
അയാളുടെ വിവാഹത്തെപ്പറ്റി മാത്രം ചിന്തയുള്ള തന്റെ പ്രിയ മാതാവിന്റെ ഓരോ കത്തിലും അയാളുടെ വിവാഹ ക്കാര്യത്തിനായിരിക്കും മുന്‍‌തൂക്കം.
അങ്ങനെ അയാള്‍ തന്റെ അമ്മയുടെ നിര്‍ബന്ധപ്രകാരം പല പെണ്‍കുട്ടികളെയും കണ്ടു, പക്ഷെ എല്ലായിടത്തും അയാള്‍ ചില പോരായ്മകള്‍ കണ്ടെത്തി അതില്‍ നിന്നും സൌകര്യ പൂര്‍വ്വം ഒഴിഞ്ഞു മാറി. 
അങ്ങനെയിരിക്കെ ആ ഒഴിഞ്ഞുമാറലിന്റെ രഹസ്യവും പുറത്തായി.
വീട്ടുകാര്‍ ലൌലിയുടെ വീട്ടിലെത്തി കാര്യങ്ങള്‍ ആരാഞ്ഞു 
ലൌലിയുടെ വീട്ടുകാര്‍ക്ക് പരിപൂര്‍ണ്ണ സമ്മതം.
ആ സന്തോഷ വര്‍ത്തമാനം കുത്തി നിറച്ച പിതാവിന്റെ കത്ത് അയാള്‍ കൈയ്യില്‍ പിടിച്ചു കൊണ്ട് തുള്ളിച്ചാടി.
ലൌലിയുമായുള്ള തന്റെ വിവാഹക്കാര്യം എല്ലാം ഉറപ്പിച്ചു, എത്രയും വേഗം വിവാഹത്തിനായി പുറപ്പെടുക.
മനസ്സില്‍ കാത്തു സൂക്ഷിച്ചിരുന്ന മോഹം അതിമാനോഹരിയെ താന്‍ സ്വന്തമാക്കാന്‍ പോകുന്നു.
കത്തിലെ അവസാന വാചകം അയാള്‍ വീണ്ടും വീണ്ടും വായിച്ചു. അതോരിരമ്പല്‍ പോലെ അയാളുടെ ചെവിക്കുള്ളില്‍ വന്നലച്ചുകൊണ്ടിരുന്നു.
കമ്പനിയുടമയായ അറബി ഇതിനകം പല പ്രാവശ്യം അവധി നല്‍കി സഹായിച്ചെങ്കിലും ഇത്തവണ അല്‍പ്പം ഭയത്തോടെയാണ്    കമ്പനി യുടമയെ അവധിക്കായി സമീപിച്ചത്,
അയാള്‍ ഭയന്നതു പോലെ ഒന്നും ഉണ്ടായില്ല കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കിയ അറബിക്കും സന്തോഷമായി കാരണം ഇത്തവണ കാര്യങ്ങള്‍ എല്ലാം ശരിയായല്ലോ ഇനി ഇവന്‍ പെണ്ണുകാണല്‍, കല്യാണം എന്നും മറ്റും പറഞ്ഞു അവധിക്കു വരില്ലല്ലോ.  ഒരാഴ്ചത്തെ അവധിയും കൊടുത്തു കമ്പനി ത്രു ടിക്കറ്റിനുള്ള കാര്യങ്ങളും ഏര്‍പ്പാടാക്കിക്കൊടുത്തു . അറബിയുടെ തന്നോടുള്ള താല്‍പ്പര്യം കണ്ട അയാള്‍ തെല്ലോന്നമ്പരക്കുക  തന്നെ ചെയ്തു,
അങ്ങനെ അയാള്‍ നാട്ടിലെത്തി മനോഹരിയെന്ന ലൌലിയെ വിവാഹം കഴിച്ചു.  വിവാഹശേഷമുള്ള മധുവിധുവിന് പോലും സമയം കിട്ടാതെ അടുത്ത ദിവസം തന്നെ അയാള്‍ ലൌലിയുമായി അറബി നാട്ടിലേക്ക് പറന്നു.
തിരക്ക് പിടിച്ച യാത്രാ ക്ഷീണം മൂലമോ എന്തോ ആദ്യ രാത്രിയുടെ സുഖമുള്ള ചിന്തകള്‍ക്ക് പകരം അയാളുടെ മസ്തിഷ്ക്കം മയക്കത്തിലേക്കു വീണു പോയി.
പിന്നീടുണ്ടായ സംഭവങ്ങള്‍ക്ക് ശേഷം നടത്തിയ വിദഗ്ന പരിശോധനയില്‍ ആദ്യ രാത്രിയില്‍ അവള്‍ നല്‍കിയ പാലില്‍ അമിതമായ ഉറക്കത്തിനുള്ള ഗുളികകള്‍ പൊടിച്ചു ചേര്‍ത്തിരുന്നു എന്ന് കണ്ടു പിടിച്ചു.
പ്രഭാതത്തില്‍ ഉറക്കത്തില്‍ നിന്നുണര്‍ന്ന അയാള്‍ ശരിക്കും അമ്പരന്നു പോയി.
രാത്രിയില്‍ അയാളോടൊപ്പം ഉണ്ടായിരുന്ന പ്രേമഭാജനത്തെ കാണാനില്ല.
വീടിനകം മുഴുവനും അരിച്ചു പെറുക്കി നോക്കി അവളെ കാണാനില്ല.
അവളുടെ പെട്ടിയും പ്രമാണങ്ങളും അവള്‍ക്കൊപ്പം കാണാനില്ലെന്ന വസ്തുത അറിഞ്ഞപ്പോള്‍ അയാള്‍ ശരിക്കും ഞട്ടി.
അവള്‍ മനപ്പൂര്‍വ്വം കടന്നു കളഞ്ഞതാണല്ലോ എന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക്‌ സങ്കടം സഹിക്കാനായില്ല.
ഇതൊരു കൊടും ചതിയായിപ്പോയല്ലോ ദൈവമേ!
പെണ്‍ വര്‍ഗ്ഗത്തിന് ഇത്തരം ഒരു മനസ്സ് ആരു കൊടുത്തു?
ദേഷ്യവും സങ്കടവും അയാളില്‍ ഇരച്ചുയര്‍ന്നു.
അറബി നാട്ടില്‍ ഒരു പെണ്‍കുട്ടി അപ്രത്യക്ഷമായെന്നറിഞ്ഞു വിലപിച്ചിട്ട് വലിയകാര്യമൊന്നും ഇല്ലന്നറിഞ്ഞിട്ടും അയാള്‍ പലടത്തും അവളെ തിരഞ്ഞു.
പക്ഷെ മനോഹരിയെന്ന ആ മൂതേവിയുടെ പൊടിപോലും അയാള്‍ക്ക്‌ കണ്ടെത്താന്‍ കഴിഞ്ഞില്ല.
മാസങ്ങള്‍ കടന്നു പോയതോടെ അവളെ തേടിയുള്ള അയാളുടെ അന്വേഷണവും അവസാനിപ്പിച്ചു.
ഒടുവില്‍  അയാളുടെ സഹപ്രവര്‍ത്തകയും നാട്ടുകാരിയുമായ വിനീതയെ അയാള്‍ വിവാഹം കഴിച്ചു.
വര്‍ഷങ്ങള്‍ വീണ്ടും കടന്നു പോയി
അങ്ങനെയിരിക്കെ അയാളുടെ കമ്പനിയുടെ ഇരുപത്തിയഞ്ചാം വാര്‍ഷിക ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാനായെത്തിയ അറബി നാട്ടിലെ പ്രസിദ്ധമായൊരു ബ്രിട്ടീഷ് കമ്പനിയുടെ തലവനും, നാട്ടിലും മറുനാട്ടിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന പ്രസിദ്ധനായ ഉലഹെന്നാന്‍ എന്ന കേ  ഡിയോടൊപ്പം കൈകോര്‍ത്തു പിടിച്ചു ചിരിച്ചു കൊണ്ട് സമ്മേളന സ്ഥലത്തേക്ക് നടന്നു വരുന്ന, ഇതിനകം മെലിഞ്ഞു വിരൂപിണിയായി മാറിയ മനോഹരിയെന്നവളെ കണ്ടു അയാള്‍ ഞട്ടിത്തരിച്ചു.
                                                                             
                                                                              ശുഭം 
കപിയുടെ മകന്‍ പശുക്കിടാവോ ആട്ടിന്കുട്ടിയോ ആകുമോ?

കപിയുടെ മകന്‍ പശുക്കിടാവോ ആട്ടിന്കുട്ടിയോ ആകുമോ?

No Comments

കപിയുടെ മകന്‍ പശുക്കിടാവോ ആട്ടിന്കുട്ടിയോ ആകുമോ? കപിയുടെ മകന്‍ കപി തന്നെ!!!

                                                                                                                                                                                                                                                                                                     ഒരു നര്‍മം  


കപിയുടെ മകന്‍ പശുക്കിടാവോ ആട്ടിന്കുട്ടിയോ ആകുമോ?

കവിയും എഴുത്തുകാരനുമായ അയാള്‍ തന്റെ തിരക്കേറിയ
എഴുത്ത് ജീവിത സപര്യക്കിടയിലും മക്കളും കുടുംബാംഗങ്ങളോടുമൊപ്പം  ചിലവഴിക്കാന്‍ സമയം കണ്ടെത്തുന്നതില്‍ ഒരു കൃത്യത പാലിച്ചിരുന്നു.
പക്ഷെ അത് പലപ്പോഴും അറിയിപ്പില്ലാതെ, കടന്നു വരുന്ന പവ്വര്‍ കട്ട് സമയത്തായിരുന്നു എന്ന് മാത്രം.    
അടുത്ത നാളുകളിലായി പവ്വര്‍ കട്ടിനൊരു പഞ്ഞവും ഇല്ല.
അയാള്‍ തന്റെ കുടുംബാഗംങ്ങളുമായി കൂടുതല്‍ സമയം ചിലവിട്ടു
അത് കുടുംബത്തില്‍ ഒരു പുത്തന്‍ ഉണര്‍വ്വ് പകര്‍ന്നു
അല്പ്പാല്പം തമാശകള്‍ക്കും തിരി കൊളുത്തുവാന്‍ അത് കാരണമായി.
അതുവരെ മൌനം തളം കെട്ടി നിന്നിരുന്ന ഭവനത്തില്‍ പുഞ്ചിരിയുടെ പൂത്താലം വിരിഞ്ഞു, എന്ന് പറഞ്ഞാല്‍ മതിയല്ലോ. 
ഇടയ്ക്കിടെ യാതൊരു മുന്നറിയിപ്പുമില്ലാതെ കരണ്ട് കട്ട് കടന്നു വന്നു കൊണ്ടിരുന്നു.
അന്നൊരു പൊതു അവധി ദിവസം ആയിരുന്നു
കുട്ടികളും കുടുംബവും അന്ന് വീട്ടിലുണ്ടായിരുന്നു
അതൊന്നും കാര്യമാക്കാതെ അയാള്‍ കംപ്യുട്ടറിനു മുന്നില്‍ കുത്തിയിരിപ്പ് തുടങ്ങി
കംപ്യുട്ടറില്‍ നിന്നും ഒഴുകി വരുന്ന ഗാന ശകലത്തിന്റെ   ഈരടികള്‍    ആസ്വദിച്ചു
കൈ വിരലുകള്‍ കീബോര്‍ഡില്‍ പായിച്ചുകൊണ്ട് അയാള്‍ തന്റെ പതിവ് ജോലി തുടര്‍ന്നു കൊണ്ടേയിരുന്നു.
പെട്ടന്ന് പതിവിനു വിപരീതമായി കറന്റു പോയി.
ഒരു ക്രൈസ്തവ സ്തോത്ര ഗാനമായിരുന്നു അപ്പോള്‍ അയാള്‍ കേട്ടുകൊണ്ടിരുന്നത്‌

"യെഹോവ നാ കാപ്പരി" (യ്ഹോവ എന്റെ ഇടയന്‍)
"യെഹോവ നാ ഊപ്പിരി" (യെഹോവ എന്റെ ജീവന്‍)



എന്നു അര്‍ഥം വരുന്ന ഒരു തെലുങ്ക്‌ ഗാനമായിരുന്നു അയാള്‍ അപ്പോള്‍ കേട്ടുകൊണ്ടിരുന്നത്‌.

പെട്ടന്ന് തന്റെ ഏഴാം തരത്തില്‍ പഠിക്കുന്ന മകന്‍ അയാളുടെ അടുത്തേക്ക് ഓടി വന്നു
ആ ഗാനം ഇപ്രകാരം പാടി.

"മാര്‍ട്ടിന്‍  ലൂതര്‍ കാപ്പിരി"
"ബാരക് ഒബാമാ കാപ്പിരി" 


അത് കേട്ട അയാള്‍ പറഞ്ഞു
മോന് കവി ഭാവന ഉണ്ടല്ലോ!
ഒരാള്‍ക്കെങ്കിലും അച്ഛന്റെ കവി ഭാവന കിട്ടിയിട്ടുണ്ടല്ലോ, സന്തോഷം.
എന്നയാള്‍ ഓര്‍ത്തുകൊണ്ട്‌ തമാശ രൂപേണ ഇപ്രകാരം പറഞ്ഞു:
കപിയുടെ മകനല്ലേ പിന്നെ കപിയേപ്പോലാകാതിരിക്കുമോ?
അത് കേട്ട മകന്‍ അതെ, കപിയുടെ മകന്‍  കപി തന്നെ ആകണമെന്നുണ്ടോ?
അത് കേട്ട അയാളുടെ ഭാര്യ
അതെ, അതെ, കപിയുടെ മകന്‍ പിന്നെ പശുക്കിടാവോ ആട്ടിന്കുട്ടിയോ ആകുമോ?
ഇല്ലേയില്ല!
കപിയുടെ മകന്‍ കപി തന്നെ!!!
                                                             o0o


Visit PHILIPScom

PHILIPScom On Facebook